ലഡാക്ക്: കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്ട്‌സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 ൽ നിന്ന് തങ്ങളുടെ സൈന്യവും ഇന്ത്യൻ സൈന്യവും പിന്തിരിയുന്നതായി ചൈനീസ് സൈന്യം സ്ഥിരീകരിച്ചു. പിന്തിരിയൽ പ്രക്രിയ ഏകോപിതവും ആസൂത്രിതവുമായ രീതിയിൽ ആരംഭിച്ചിട്ടുണ്ടെന്നും ചൈനീസ് സൈന്യം കൂട്ടിച്ചേർത്തു. രണ്ട് വർഷം മുമ്പ് ചൈനീസ് പക്ഷം യഥാർത്ഥ നിയന്ത്രണരേഖ ലംഘിച്ചതിനെ തുടർന്ന്, ഇന്ത്യൻ സൈന്യം പ്രതിരോധം നടത്തുകയായിരുന്നു. ഇതോടെയാണ് ലഡാക്കിൽ സംഘർഷം ആരംഭിച്ചത്.
2020 ജൂണിൽ, ചൈനീസ് ആക്രമണത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ 20 ഇന്ത്യൻ സൈനികർ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിൽ മുതിർന്ന ഉദ്യോഗസ്ഥരടക്കം നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.
നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം : അമ്മയെ തിരിച്ചറിഞ്ഞു
തർക്കം ആരംഭിച്ചതു മുതൽ ഇന്ത്യയും ചൈനയും സൈനിക തലത്തിലുള്ള സംഭാഷണങ്ങൾ നടത്തുകയും നിയന്ത്രണ രേഖയിലെ നിരവധി സുപ്രധാന സ്ഥാനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് അതിർത്തിയിലെ തർക്ക പരിഹാരത്തെ ആശ്രയിച്ചിരിക്കുമെന്ന് പല അവസരങ്ങളിലും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഇരുപക്ഷവും 16-ാം റൗണ്ട് ചർച്ച നടത്തി.
ഉസ്‌ബെക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്.സി.ഒ) വാർഷിക ഉച്ചകോടിക്ക് ഒരാഴ്ച മുമ്പാണ് അതിർത്തിയിലെ പിന്മാറ്റം സംബന്ധിച്ച് പ്രഖ്യാപനം വന്നത്, ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രുചികരമായി ദോശയും ഇഡലിയും തയ്യാറാക്കാന്‍ ചില വഴികൾ അറിയാം
പട്രോളിംഗ് പോയിന്റ് 15ൽ നിന്ന് വ്യാഴാഴ്ച രാവിലെ മുതൽ സൈന്യത്തെ പിൻവലിക്കാൻ ആരംഭിച്ചതായും തുടർന്നുള്ള നടപടികൾക്കുള്ള മാർഗങ്ങൾ ഇരുവശത്തു നിന്നുമുള്ള പ്രാദേശിക കമാൻഡർമാർ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ ഡൽഹിയിൽ അറിയിച്ചു.
Post Your Comments