കൊൽക്കത്ത: മോമിൻപൂർ മേഖലയിൽ ഞായറാഴ്ച നടന്ന അക്രമത്തിന് പിന്നിൽ അൽ ഖ്വയ്ദയും ഐസിസും ആണെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. അക്രമങ്ങൾക്കിടയിൽ 5,000 ഹിന്ദുക്കൾ കൊൽക്കത്തയിൽ നിന്ന് പലായനം ചെയ്തതായും സുവേന്ദു അധികാരി പറഞ്ഞു.
‘5,000 ഹിന്ദുക്കൾ കൊൽക്കത്തയിൽ നിന്ന് പലായനം ചെയ്തുവെന്ന് ഞങ്ങൾ അവകാശപ്പെടുന്നു. നിങ്ങളുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഞാൻ കൊൽക്കത്ത പോലീസ് കമ്മീഷണറെ വെല്ലുവിളിക്കുന്നു. നിങ്ങൾ ബി.ജെ.പി നേതാക്കളുടെ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ഇന്റർനെറ്റ് കട്ട് ചെയ്യുകയും ചെയ്തു. അക്രമത്തിന്റെ ചിത്രങ്ങൾ ഞങ്ങളുടെ കൈയിലുണ്ട്,’ സുവേന്ദു അധികാരി വ്യക്തമാക്കി.
കടലിൽ രാത്രി നീന്തൽ അപകടകരം: മുന്നറിയിപ്പുമായി അബുദാബി പോലീസ്
മോമിൻപൂർ സംഘർഷത്തെക്കുറിച്ച് തെളിവുകൾ സഹിതം ബംഗാൾ ഗവർണർക്കും ആഭ്യന്തര മന്ത്രിക്കും ഞങ്ങൾ കത്തയച്ചു. പ്രദേശത്ത് സിആർപിഎഫ് ഉദ്യോഗസ്ഥരെ ഉടൻ വിന്യസിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരകൾക്ക് സംസ്ഥാന സർക്കാർ അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. കൂട്ടക്കൊലയുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും യുഎപിഎ പ്രകാരം കുറ്റം ചുമത്തുകയും വേണം. അൽ ഖ്വയ്ദയും ഐഎസ്ഐഎസുമാണ് ഇതിന് പിന്നിൽ,’ സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
Post Your Comments