KeralaLatest NewsNews

‘തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായിരുന്നു, തലച്ചോറിന് പരുക്ക്, ഓർമ്മയ്ക്ക് തകരാർ’: തിരിച്ച് വരുമെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: മൂന്ന് ദിവസം മുൻപാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റത്. പാറോട്ടുകോണം സ്‌നേഹ ജംഗ്ഷനിൽ വെച്ചുണ്ടായ അപകടത്തിൽ പുറമെ പരിക്കുകൾ ഉണ്ടായിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ തലയ്ക്ക് നന്നായി ക്ഷതം ഏറ്റിരുന്നു. തലച്ചോറിന് ഏറ്റ പരിക്ക് മൂലം അദ്ദേഹത്തിന്റെ ഓർമയ്ക്കും തകരാറിലുണ്ടായിയുന്നു. അപകടം നടന്ന ദിവസത്തെ ഓർമ പൂർണമായും നഷ്ടമായിരിക്കുകയാണ്. ഹെൽമെറ്റ് വെച്ചത് കൊണ്ട് മാത്രമാണ് ജീവൻ തിരികെ കിട്ടിയതെന്ന് സന്ദീപ് വാചസ്പതി പറയുന്നു.

നടക്കാനും നിൽക്കാനും ഇപ്പോഴും ബുദ്ധിമുട്ടുള്ള അദ്ദേഹത്തിന് ഒരു മാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിച്ചവരോട് നന്ദി അറിയിക്കുകയാണ് അദ്ദേഹം. പൂർവ്വാധികം കരുത്തോടെ ഉടൻ തന്നെ താൻ തിരിച്ച് വരുമെന്നും സന്ദീപ് വാചസ്പതി പറയുന്നു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എല്ലാവരുടെയും പ്രാർഥനയുടെ ഫലമായി ആരോഗ്യം വീണ്ടെടുത്ത് വരുന്നു. പുറമേ വലിയ പരുക്കുകൾ ഇല്ലെങ്കിലും തലയ്ക്കേറ്റ ക്ഷതം ഗുരുതരമായിരുന്നു. തലച്ചോറിന് ഏറ്റ പരുക്ക് മൂലം ഓർമ്മയ്ക്ക് തകരാർ ഉണ്ടായിരുന്നു. അപകടം നടന്ന ദിവസത്തെ ഓർമ്മ പൂർണ്ണമായി നഷ്ടമായിട്ടുണ്ട്. ഹെൽമറ്റ് ഉണ്ടായിരുന്നത് കൊണ്ട് മാത്രം ജീവൻ തിരികെ കിട്ടിയതാണ്. (ഹെൽമെറ്റ് ഒരു ജീവൻ രക്ഷാ ഉപകരണം ആണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കട്ടെ.) നടക്കാനും നിൽക്കാനും ഒക്കെ ബുദ്ധിമുട്ടുണ്ട്. ഒരു മാസത്തെ പരിപൂർണ്ണ വിശ്രമവും മൂന്ന് മാസത്തെ മരുന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. നൂറു കണക്കിന് ആൾക്കാരാണ് വിളിച്ചും വാട്സ്ആപ് മുഖാന്തിരവും വിവരങ്ങൾ അന്വേഷിക്കുന്നത്. മൊബൈൽ ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്തതിനാൽ മറുപടി നൽകാൻ സാധിക്കില്ല. അതിനാൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനകൾക്കും കരുതലിനും ഒരിക്കൽ കൂടി നന്ദി. പൂർവ്വാധികം കരുത്തോടെ ഉടൻ തിരികെ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button