Latest NewsNewsInternational

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ തലയറുത്ത് താലിബാന്‍ സുരക്ഷാ മേധാവി

അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താലിബാന്‍ സുരക്ഷാ മേധാവി കഴുത്തറുത്ത് കൊലപ്പെടുത്തി. ബാല്‍വ് പ്രവിശ്യയിലെ ഷോള്‍ഗാര ജില്ലയിലാണ് സംഭവം. താലിബാന്‍ ഭരണകൂടത്തിന്റെ ഉപരോധ തലവന്‍ മുല്ല യാസിനാണ് മറിയം എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയും പണം നല്‍കിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ താലിബാന്‍ ഉദ്യോഗസ്ഥര്‍ സ്വന്തമാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഒരു താലിബാന്‍ കമാന്‍ഡര്‍ ഒരു പെണ്‍കുട്ടിയെ കുട്ടിയുടെ മാതാവറിയാതെ, പിതാവിന് പണം കൊടുത്ത് വിവാഹം കഴിച്ച് സൈനിക ഹെലികോപ്റ്ററില്‍ തട്ടിക്കൊണ്ടുപോയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

താലിബാന്റെ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെ ജീവിതം പരിതാപകരമായി തുടരുകയാണ്. കഴിഞ്ഞ മാര്‍ച്ച് 23 ന് ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് തടയുകയും സ്ത്രീകളുടെ വസ്ത്രധാരണത്തിനായി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സ്ത്രീകളുടെ സഞ്ചാരം, വിദ്യാഭ്യാസം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button