KeralaLatest News

സാറിനെ തള്ളിയിട്ട് കാണിക്കണോ? ദിവ്യയെയും മകളെയും കൊന്ന മാഹീൻ കണ്ണിന്റെ ചോദ്യം കേട്ട് ഞെട്ടി പോലീസ്

നാഗര്‍കോവില്‍: ഊരൂട്ടമ്പലം ഇരട്ടക്കൊലപാതക കേസിലെ പ്രതി മാഹിന്‍ കണ്ണുമായി അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി തെളിവെടുത്തു. കന്യാകുമാരി ജില്ലയിലെ വള്ളവിളയ്ക്കടുത്ത് ആളിലാത്തുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. ചെയ്ത കൃത്യത്തില്‍ ലവലേശം പോലും കുറ്റബോധം പ്രകടിപ്പിക്കാതെയായിരുന്നു പ്രതിയുടെ ചേഷ്ടകള്‍. ഒരു വേള എങ്ങനെയാണ് കൊല നടത്തിയതെന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി ജോണ്‍സണിന്റെ ചോദ്യത്തിന് സാറിനെ തള്ളിയിട്ട് കാണിക്കണോ എന്നായിരുന്നു മാഹിന്‍ കണ്ണിന്റെ ധിക്കാരത്തോടെയുള്ള മറുപടി.

ഊരൂട്ടമ്പലം സ്വദേശിനി ദിവ്യയെയും (23), മകള്‍ ഗൗരിയെയും (2) കടലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെങ്ങനെയാണെന്ന് മാഹിന്‍കണ്ണ് കാണിച്ചുകൊടുത്തു. 2011 ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് കൃത്യം ചെയ്തതെന്ന് മൊഴി നല്‍കി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പ്രതിയുമായെത്തിയത്.

ഊരൂട്ടമ്പലത്തെ വീട്ടില്‍ നിന്നാണ് ദിവ്യയെയും മകളെയും ആളില്ലാത്തുറയിലെത്തിച്ചത്. ആളൊഴിഞ്ഞ തീരത്തുവച്ച്‌ ഇരുവര്‍ക്കിമിടയില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ പ്രതി ദിവ്യയെ ആദ്യം കടലിലേക്ക് തള്ളിയിട്ടു.പിന്നാലെ കുഞ്ഞിനെ എടുത്തെറിഞ്ഞു. ഇരുവരും കടലില്‍ മുങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് മഹീന്‍ മടങ്ങിയത്.

വിവാഹിതനായ പ്രതി അത് മറച്ചുവെച്ചു മനു എന്ന പേരിലാണ് 20 കാരിയായ ദിവ്യയെ പ്രണയിച്ചു കൂടെ താമസിപ്പിച്ചത്. ഇതിന്റെ പേരിൽ വഴക്കുണ്ടായപ്പോഴാണ് കൊലപാതകം. തെളിവെടുപ്പിന് ശേഷം വൈകിട്ട് ആറോടെ പൊലീസ് സംഘം പ്രതിയുമായി മടങ്ങി. മാഹിന്‍ കണ്ണിനെ 13ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി ജോണ്‍സണ്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button