Latest NewsNewsIndia

പോക്‌സോ കേസുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: റിപ്പോര്‍ട്ട്

പീഡനത്തിന് ഇരയായ കുട്ടിക്ക് പ്രതിയുമായി പ്രണയബന്ധമുണ്ടെന്നും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടക്കുന്നത് എന്നും പഠനങ്ങള്‍ തെളിയിക്കുന്നു

ന്യൂഡല്‍ഹി : പോക്സോ കേസുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന് റിപ്പോര്‍ട്ട്. പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോക്സോ കേസുകളില്‍ നാലില്‍ ഒന്നും പ്രണയബന്ധങ്ങളെ തുടര്‍ന്നുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടക്കുന്നത്. പീഡനത്തിന് ഇരയായ കുട്ടിക്ക് പ്രതിയുമായി പ്രണയബന്ധമുണ്ടെന്നും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടക്കുന്നത് എന്നും പഠനങ്ങള്‍ തെളിയിക്കുന്നു. പ്രോ ആക്ടീവ് ഹെല്‍ത്ത് ട്രസ്റ്റും യൂണിസെഫ് ഇന്ത്യയും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരം കേസുകളില്‍ 16 നും 18 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Read Also:നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി

അസം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 2016 നും 2020 നും ഇടയില്‍ 7,064 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,715 കേസുകളിലും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നിരിക്കുന്നത്. 1,508 കേസുകളില്‍ പ്രതിയുമായി പ്രണത്തിലാണെന്ന് ഇരയായ പെണ്‍കുട്ടി സമ്മതിച്ചിട്ടുണ്ട്.

ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ചുരുക്കം കേസുകളില്‍ ചുരുക്കം പ്രതികള്‍ക്ക് മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രണയബന്ധം കണ്ടെത്തിയാല്‍ പ്രതിയെ കുറ്റവിമുക്തരാക്കുകയാണ് കൂടുതലായും ചെയ്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button