Latest NewsKeralaNews

സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേയാക്കി: ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികൾ ഹൈക്കോടതിയിൽ വിശദമാക്കി സംസ്ഥാന സർക്കാർ. പതിനെട്ടാം പടിയിൽ പുതുതായി 100 ഐആർബി ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പോലീസുകാരെ അധികമായി നിയോഗിച്ചുവെന്നും സർക്കാർ വിശദമാക്കി.

Read Also: വിഴിഞ്ഞം സംഘര്‍ഷം: ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിന് എതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ

ചന്ദ്രാനന്ദൻ റോഡ് വഴി തീർത്ഥാടകരെ കടത്തി വിടില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം, ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഭക്തജനങ്ങൾക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദർശനം ഒരുക്കൽ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ദർശനസമയം ദിവസം 19 മണിക്കൂറായി വർദ്ധിപ്പിച്ചത് കൂടുതൽ പേർക്ക് ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. വാഹനപാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികൾ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കലിലുള്ള പാർക്കിംഗ് സൗകര്യം വർദ്ധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ദേവസ്വം വകുപ്പുമന്ത്രി പങ്കെടുത്ത് ആഴ്ചയിലൊരിക്കൽ ഉന്നതതല യോഗം ചേർന്ന് അവലോകനം നടത്തും.

Read Also: കറൻസികളിൽ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button