മുംബൈ: കാമുകന്റെ ഭീഷണിയ്ക്ക് വഴങ്ങി അഞ്ച് ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്ന് പന്ത്രണ്ടുകാരി. മുംബൈയിലെ നാഗ്പാഡയിലാണ് സംഭവം. കോടീശ്വരനായ ബിസിനസുകാരന്റെ വീട്ടില്‍ നിന്ന് നിരന്തരം പണവും ആഭരണങ്ങളും മോഷണം പോകുകയായിരുന്നു.
Read Also:കറൻസികളിൽ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്രസർക്കാർ
അലമാരയില്‍ സൂക്ഷിച്ച മൂന്ന് ലക്ഷം രൂപയാണ് ആദ്യം മോഷണം പോയത്. പിന്നീട് രണ്ട് ലക്ഷം രൂപയും കാണാതായി. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള രത്‌നങ്ങളും സ്വര്‍ണാഭരണങ്ങളും മോഷണം പോയതോടെ കുടുംബം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും ഒരു തെളിവും ലഭിച്ചില്ല.
തുടര്‍ന്ന് പന്ത്രണ്ടുകാരിയടക്കം വീട്ടിലുള്ളവരെ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം ചോദ്യം ചെയ്തപ്പോള്‍ അറിയില്ലെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. പിന്നീട് സൗമ്യമായി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി മോഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
സ്‌കൂളിന് പുറത്തുവച്ചാണ് കാമുകനെ ആദ്യമായി കണ്ടത്. അമന്‍ എന്നാണ് പേര്. ഒരു ദിവസം ഇയാള്‍ ഫ്‌ളാറ്റില്‍ കൊണ്ടുപോയി നഗ്‌നചിത്രങ്ങളും വീഡിയോകളും എടുത്തു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
Post Your Comments