ഡൽഹി: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിന് നൽകിയ സേവനങ്ങളുടെ പേരിൽ അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ക്രിസ്തുവിന്റെ പ്രബോധനങ്ങൾ പഠിപ്പിക്കാനും സഭയ്‌ക്ക് വേണ്ടിയും ജീവിതം ചെലവഴിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോദി കൂട്ടിച്ചേർത്തു. പോപ്പിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കൊപ്പമാണ് താനെന്നും മോദി വ്യക്തമാക്കി.
വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടോ? മുഖക്കുരു, കഴുത്തിലെ കറുപ്പ് ഇവ മാറ്റാൻ ഉത്തമം
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി , ജർമൻ ചാൻസിലർ ഉൾപ്പെടെ നിരവധി പേരാണ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചത്. മാർപാപ്പയുടെ നിര്യാണം ഏറേ ദുഃഖകരമെന്ന് ഋഷി സുനക് പറഞ്ഞു. 2010ലെ അദ്ദേഹത്തിന്റെ യുകെ സന്ദർശനം ചരിത്ര മൂഹൂർത്തമായിരുന്നുവെന്നും ഋഷി ട്വിറ്ററിൽ രേഖപ്പെടുത്തി.
Post Your Comments