ന്യൂഡല്‍ഹി: കോവിഡിന്റെ തീവ്രവ്യാപനത്തിന് ഇടയാക്കുന്ന ഒമിക്രോണിന്റെ ഉപവകഭേദം എക്സ്ബിബി.1.5 രാജ്യത്ത് സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച ഗുജറാത്ത് സ്വദേശിയുടെ സ്രവ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കയില്‍ നിലവില്‍ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമാണ് എക്‌സ്ബിബി.1.5 എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Read Also: പുതുവത്സര ആഘോഷങ്ങൾക്കിടെ ഷോപ്പിംഗ് മാളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു
അതേസമയം, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണം. നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 3653 ആയി ഉയര്‍ന്നു.
ഡിസംബറില്‍ ശേഖരിച്ച അഞ്ഞൂറോളം സാമ്പിളുകളുടെ ജനിതകശ്രേണീകരണം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കോവിഡ് പരിശോധനയ്ക്കായി രാജ്യത്തുടനീളമുള്ള ഇന്‍സകോഗ് ലാബുകളിലാണ് പരിശോധന. അന്താരാഷ്ട്രയാത്രക്കാരില് രണ്ടുശതമാനം പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. ഇതിനോടകം 1716 അന്താരാഷ്ട്ര വിമാനയാത്രക്കാരെ പരിശോധിക്കുകയും 5666 സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു.
Post Your Comments