Latest NewsNewsIndia

ഗർഭച്ഛിദ്രത്തിന് അനുമതി തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് 14 കാരി

ന്യൂഡല്‍ഹി: ഗർഭച്ഛിദ്രത്തിന് അനുമതിക്കായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് 14 കാരി. 16 ആഴ്ചത്തെ ഗർഭം വൈദ്യശാസ്ത്രപരമായി ഇല്ലാതാക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. ഇന്ന്‌ ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ ബെഞ്ച് കേസ് പരിഗണിക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി അവിവാഹിതയാണെന്നും, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ നിന്നാണ് ഗർഭധാരണം ഉണ്ടായതെന്നും ആണ് റിപ്പോര്‍ട്ട്. പൊലീസിൽ അറിയിക്കാതെ അഭിഭാഷകൻ മുഖേന പെൺകുട്ടിയുടെ അമ്മയാണ് ഹർജി സമർപ്പിച്ചത്.

കുട്ടിയെ വളർത്താൻ മാനസികമായും ശാരീരികമായും തയ്യാറാകാത്തതിനാൽ ഗർഭം തുടരാൻ ആഗ്രഹിക്കുന്നില്ല. ഗർഭാവസ്ഥ തുടരുന്നത് ശാരീരികവും മാനസികവുമായി തളർത്തും. ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ പ്രത്യേകിച്ച് എയിംസിൽ ഗർഭം അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലെ ഗർഭധാരണം അവസാനിപ്പിക്കാൻ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിന് സർക്കാർ, സ്വകാര്യ ആശുപത്രികൾ, രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങൾ, രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ എന്നിവർക്ക് സർക്കുലർ/വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button