Latest NewsNewsSaudi ArabiaInternationalGulf

ഹജ് തീർത്ഥാടനം: ഇതുവരെ രജിസ്റ്റർ ചെയ്തത് 70,000 ൽ അധികം പേർ

ജിദ്ദ: ഹജ് തീർത്ഥാടനത്തിനായി സൗദിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 70,000-ത്തിലധികം പേർ. ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്താണ് ഇക്കാര്യം അറിയിച്ചത്. ഹജ് നിർവഹിക്കുന്നതിന് 5 മാസം മുൻപ് മുഴുവൻ തുകയും അടയ്ക്കുന്നതിന് പകരം തീർത്ഥാടകർക്ക് 3 ഗഡുക്കളായി പണം അടയ്ക്കാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കി.

Read Also: പനമരത്ത് മുതലയുടെ ആക്രമണം : യുവതിക്ക് പരിക്ക്, സംഭവം തുണിയലക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ

കൂടുതൽ അതിഥികൾക്ക് ആതിഥ്യം വഹിക്കാനും അവരുടെ യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ടുള്ള തീർഥാടക സേവന പദ്ധതിയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ഹജ് തീർത്ഥാടനത്തിനായി ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ദിവസം സൗദി ആരംഭിച്ചിരുന്നു. ആഭ്യന്തര തീർത്ഥാടകരിൽ നിന്നുള്ള രജിസ്ട്രേഷൻ അപേക്ഷകൾ ഹജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ, നുസുക് ആപ്പ് ഉപയോഗിച്ചോ സമർപ്പിക്കാവുന്നതാണ്. ആഭ്യന്തര തീർത്ഥാടകർക്കായി നാല് തീർത്ഥാടന പാക്കേജുകൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വിശദമാക്കി.

ആദ്യ പാക്കേജിന് 10,596 മുതൽ 11,841 റിയാൽ വരെയും, രണ്ടാം പാക്കേജിന് 8,092 മുതൽ 8,458 റിയാൽ വരെയുമാണ് ഈടാക്കുന്നത്. മൂന്നാമത്തെ പാക്കേജിന് 13,150 റിയാലും, നാലാമത്തെ പാക്കേജിന് 3,984 റിയാലുമാണ് നിരക്ക്. ഈ തുകകൾ ഒന്നിച്ചോ, മൂന്ന് തവണകളായോ അടയ്ക്കാം. പന്ത്രണ്ട് വയസ് പ്രായമുള്ളവർക്കാണ് ഈ രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകുന്നത്. അപേക്ഷ സമർപ്പിക്കുന്നവർക്ക് ജൂലൈ പകുതി വരെ സാധുതയുള്ള ഐഡി രേഖകൾ (പ്രവാസികൾക്ക് റെസിഡൻസി ഐഡി) നിർബന്ധമാണ്. മുൻപ് ഹജ് അനുഷ്ഠിക്കാത്തവർക്ക് മുൻഗണന നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Read Also: തൊഴിലിടങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടുന്ന ജീവനക്കാരുടെ വിവരങ്ങൾ പോലീസിൽ അറിയിക്കണം: നിർദ്ദേശവുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button