കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റിക്കാർഡിലെത്തി.ഇന്ന് പവന് 480രൂപ ഉയര്‍ന്ന് 42,880 രൂപയായി. ഗ്രാമിന് 60 രൂപ വർദ്ധിച്ച് 5360 രൂപയിലുമെത്തി.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിച്ചതാണ് സ്വർണവില ഉയരാൻ കാരണം. അന്താരാഷ്ട്ര സ്വർണവില 1,956 ഡോളറിലെത്തുകയും ചെയ്തു.
സംസ്ഥാനത്ത് ഫെബ്രുവരി ആദ്യദിനം തന്നെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. തുടര്‍ന്ന് ബുധനാഴ്ച കേന്ദ്രബജറ്റിന് പിന്നാലെ സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ടുതവണയാണ് ബുധനാഴ്ച സ്വര്‍ണവില കൂടിയത്.
Read Also : കണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന തന്നെ കാണാനാണ് സീക്രട്ട് ഏജന്റ് എത്തിയത്, ആറാട്ടണ്ണനും അപ്പോഴെത്തി: ബാല
ഒറ്റദിവസം കൊണ്ട് 400 രൂപയാണ് പവന് കൂടിയത്. രാവിലെ ഒരു പവന്‍ 22 കാരറ്റിന് 200 രൂപ കൂടി 42,200 രൂപയും ഉച്ചക്ക് വീണ്ടും 200 രൂപ കൂടി 42,400 രൂപയുമായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് രാവിലെ 25 രൂപ വര്‍ധിച്ച് 5,275 രൂപയും ഉച്ചക്ക് വീണ്ടും 25 രൂപകൂടി 5,300 രൂപയുമായിരുന്നു.
ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് രാവിലെ 20 രൂപ വര്‍ദ്ധിച്ച് 4360 രൂപയിലും ഉച്ചക്ക് വീണ്ടും 20 രൂപ കൂടി 4380 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് രാവിലെ 160 രൂപ വര്‍ദ്ധിച്ച് 34880 രൂപയിലും ഉച്ചക്ക് വീണ്ടും 20 കൂടി 35040 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം, ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കൂടി 75 രൂപയായിരുന്നു വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.
ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്ന് ശതമാനം നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 22% ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയര്‍ത്തിയത്.
Post Your Comments