ന്യൂഡല്‍ഹി: അമൃത് പദ്ധതിയുടെ കാലാവധി നീട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ചില്‍ തന്നെ ആദ്യ ഘട്ടത്തിലെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കാലാവധി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഭരണകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഈ തീരുമാനം കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ്.
Read Also: സംസ്ഥാന ബജറ്റ് നാളെ, സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ വയ്ക്കും
ഒന്നാം ഘട്ടത്തില്‍ അനുവദിച്ച 2,359 കോടി രൂപയുടെ പദ്ധതികളില്‍ കേരളം നടപ്പാക്കിയത് 1,734 കോടിയുടെ പദ്ധതി മാത്രമാണ്. ഒന്നാംഘട്ട പദ്ധതികള്‍ മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അനുവദിച്ച തുക നഷ്ടപ്പെടും.
തിരുവനന്തപുരം കോര്‍പറേഷനില്‍ മാത്രം അമൃതുമായി ബന്ധപ്പെട്ട 30തോളം പദ്ധതികള്‍ പൂര്‍ത്തിയാക്കാനുണ്ട്. സമാന രീതിയില്‍ പദ്ധതി പൂര്‍ത്തിയാകാത്ത മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ടെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തല്‍ 2,612 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഏതെല്ലാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments