കണ്ണൂർ: ജില്ലാ ആശുപത്രിക്കടുത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി പൂർണ ഗർഭിണിയും ഭർത്താവും വെന്ത് മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നാട്ടുകാർ. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശി പ്രിജിത് (35) ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കത്തിക്കൊണ്ടിരുന്ന കാറിൽ നിന്നും ഉയരുന്ന റീസയുടെയും പ്രിജിത്തിന്റെയും നിലവിളി കേട്ട് ഒന്നും ചെയ്യാനാകാതെ, നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാരുടെ കൺമുന്നിൽവെച്ച് രണ്ട് പേരും വെന്ത് മരിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടത്തില്‍പ്പെട്ടത്. മുന്‍ സീറ്റിലിരുന്നവരാണ് വെന്തു മരിച്ചത്. കാറിന്റെ പുറകിലിരുന്ന നാലുപേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഓടികൊണ്ടിരിക്കെ കാറിന്റെ മുന്‍പിന്‍ പെട്ടന്ന് തീപിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ കാറിന് പൂര്‍ണമായും തീപിടിക്കുകയായിരുന്നു. മുന്‍പില്‍ ഇരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്.
പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കാൻ കുറ്റ്യാട്ടൂരിൽ നിന്നും പുറപ്പെട്ടതായിരുന്നു. വിവരം അറിഞ്ഞ ഉടനെ ഫയർ ഫോഴ്‌സ് എത്തി തീ പൂർണ്ണമായും അണച്ച് പ്രിജിത്തിനേയും റീഷയേയും പുറത്തെടുത്തുവെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
Post Your Comments