തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ച് വിമാനക്കമ്പനിയായ ഇന്‍ഡിഗോ. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളി വീഴ്ത്തിയ സംഭവത്തിലാണ് ഇപി ജയരാജനെ മൂന്നാഴ്ച ഇൻഡിഗോ വിലക്കിയത്.
കമ്പനിയുമായുള്ള നിസഹകരണ തീരുമാനം പിന്‍വലിക്കണമെന്ന് അധികൃതർ ഫോണിലൂടെ വിളിച്ച് ഇപിയോട് അഭ്യര്‍ത്ഥന നടത്തി. ഇന്‍ഡിഗോയുടെ പ്രമുഖ ഉപഭോക്താവാണ് താന്‍ എന്ന് പറഞ്ഞുവെന്നും ഇപി പറഞ്ഞു. രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നായിരുന്നു ഇപി ജയരാജന്‍റെ മറുപടി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇപി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നത്. വിലക്ക് ഇന്‍ഡിഗോ പിന്‍വലിച്ചെങ്കിലും ഇനി വിമാനത്തില്‍ കയറില്ല എന്നായിരുന്നു ജയരാജന്റെ തീരുമാനം.
Post Your Comments