കണ്ണൂര്‍: വൈദേകം റിസോര്‍ട്ടില്‍ ഇന്‍കം ടാക്സ് പരിശോധന നടത്തിയിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇന്‍കം ഉണ്ടെങ്കിലല്ലേ ഇന്‍കം ടാക്സ് പരിശോധിക്കേണ്ടതുള്ളൂവെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.സ്ഥാപനവുമായി തനിക്ക് എന്ത് ബന്ധം? സി ഇ ഓ എല്ലാം വിശദീകരിച്ചതാണ്. എല്ലാ സ്ഥാപനങ്ങളെയും സഹായിക്കും. രാഷ്ട്രീയം നോക്കാറില്ല.
Read Also: കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങി: മുൻസിപ്പൽ സെക്രട്ടറിയും ഓഫീസ് അറ്റൻഡന്റും വിജിലൻസ് പിടിയിൽ
‘റിസോര്‍ട്ടില്‍ നടന്നത് ടി.ഡി.എസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണ്. താന്‍ റിസോര്‍ട്ടിന്റെ ആരുമല്ല.ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് തനിക്കറിയാം. ഇപ്പോള്‍ പറയുന്നില്ല’, ഇ.പി പറഞ്ഞു.സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കില്ല എന്നു താന്‍ പറഞ്ഞിട്ടില്ല.
തനിക്ക് കേരളം മുഴുവന്‍ ഒരു പോലെയാണെന്നും ഏതു ജില്ലയിലും പങ്കെടുക്കാമെന്നും ഇ.പി പറഞ്ഞു. എന്നാല്‍ വൈദേകം റിസോര്‍ട്ടില്‍ നടന്നത് സാധാരണ പരിശോധനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.
Post Your Comments