Latest NewsKeralaNews

വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹന വിൽപ്പന നടത്തി: ഡീലർക്ക് 2.71 ലക്ഷം രൂപ പിഴ

പത്തനംതിട്ട: വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹന വിൽപ്പന നടത്തിയതിന് ഡീലർക്ക് 271200 രൂപ പിഴ. 2022 മെയ് മാസം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തിയതിന് എറണാകുളത്തെ പ്രമുഖ ജെസിബി ഡീലർക്കാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 271200 രൂപ പിഴയിട്ടത്.

Read Also: രാമനവമി 2023: എന്തുകൊണ്ടാണ് രാമനവമി ആഘോഷിക്കുന്നത്? പ്രാധാന്യവും പൂജാവിധിയും മനസിലാക്കാം

2022 ഏപ്രിൽ മാസം അങ്കമാലി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സുനിൽ കുമാർ ടി ആർ, ശ്രീറാം, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ താഹിറുദ്ധീൻ എന്നിവർ നടത്തിയ വാഹന പരിശോധനയിൽ ആണ് രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തിയതിന് ചെല്ലാൻ തയ്യാറാക്കിയത്. തുടർന്ന് എറണാകുളം ആർടിഒ ആയിരുന്ന പി എം ഷബീറിന്റെ നിർദ്ദേശത്തെ തുടർന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുകയായിരുന്നു.

വാഹന ഡീലർ കേസ് റദ്ദാക്കണമെന്ന് ആവശ്യപെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ചെല്ലാൻ ക്ലോസ് ചെയ്തു. രജിസ്റ്ററിങ് അതോറിറ്റിയെ സമീപിക്കാൻ ആയിരുന്നു നിർദ്ദേശം. വാഹനം താൽക്കാലികമായി രജിസ്റ്റർ ചെയ്യാനായി ഡീലർ ഹൈക്കോടതിയെ വീണ്ടും സമീപിച്ചെങ്കിലും ചെല്ലാൻ പെന്റിംഗ് ആയതിനാൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയില്ല എന്ന വിധിയും വന്നിരുന്നു. തുടർന്നാണ് ഡീലർ കീഴ് കോടതിയെ സമീപിച്ച് ഫൈനടച്ച് കേസിൽ നിന്നും ഒഴിവായത്. ഹൈക്കോടതിയിൽ മോട്ടോർ വാഹന വകുപ്പിന് വേണ്ടി ഗവൺമെൻറ് പ്ലീഡർ മാരായ അഡ്വക്കേറ്റ് ശ്രീജിത്ത് , മായ എന്നിവരും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അഡ്വക്കേറ്റ് ആരോമലുണ്ണി എന്നിവരും ഹാജരായി.

Read Also: ഭക്ഷണം നൽകിയത് കോഴിത്തീറ്റ പാത്രത്തിൽ, ജനൽകമ്പിയിൽ കെട്ടിയിട്ട് പീഡിപ്പിക്കും: ഭാര്യയെ പീഡിപ്പിച്ചയാൾ ഒരു സൈക്കോ

shortlink

Related Articles

Post Your Comments

Related Articles


Back to top button