KeralaLatest NewsNews

‘ഞാനാണ് വന്ദേഭാരത് കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്’: രാജ്‌മോഹൻ ഉണ്ണിത്താൻ

കോട്ടയം: കേരളത്തിന് വന്ദേഭാരത ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് താനാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. ബി.ജെ.പിക്കാരുടെ തറവാട് വിറ്റുകിട്ടിയ പണം കൊണ്ട് വാങ്ങിയ തീവണ്ടിയാണ് വന്ദേഭാരത് എന്ന രീതിയിലാണ് സ്വീകരണമെന്നും അദ്ദേഹം പരിഹസിച്ചു. താനാണ് വന്ദേഭാരത് കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ അവകാശവാദം.

കേരളത്തിൽ പുതുതായി സർവീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ കാസർകോട് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്കും, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും, റെയിൽവേ ബോർഡ് ചെയർമാൻ, CEO, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പാലക്കാട് ഡിവിഷണൽ മാനേജർ തുടങ്ങിയവർക്ക് കത്തുകളയച്ചത് ഫലം കണ്ടതിൽ വളരെയധികം അഭിമാനം ഉണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. വെറും കത്തുകളയച്ചു മാറി നിൽക്കുകയാണ് എംപി എന്നു ആരോപണം ഉന്നയിച്ച ചില രാഷ്ട്രീയ മേലാളന്മാർക്കുള്ള ചുട്ട മറുപടി കൂടിയാണ് ഇത് എന്നാണ് അദ്ദേഹത്തിന്റെ വാദം.

‘കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പാർലമെന്റിൽ തന്നെ ചോദ്യം ഉന്നയിച്ചിട്ടുണ്ട് എങ്കിലും ആ കാര്യത്തിലും
അനുകൂലമായ നടപടികൾ പ്രതീക്ഷിക്കുകയാണ്. നേരെത്തെ പാർലമെന്റിൽ സംസാരിക്കവേ കേരളത്തിന്‌ 10 വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തോട്ടാകെ 400 ലധികം വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപനം നടത്തിയപ്പോൾ വെറും 2 എണ്ണമാണ് സംസ്ഥാനന്നതിനു ലഭിച്ചത് ഇതു സംസ്ഥാനത്തോടുള്ള കടുത്ത അവഗണന ആണ് ഇതിനെതിരെ ഇനിയും പ്രതിഷേധം തുടരേണ്ടതുണ്ട്’, രാജ്‌മോഹൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button