
ആലപ്പുഴ: ആലപ്പുഴയില്‍ കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേര്‍ പിടിയിലായ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകും. തസ്ലിമ സുല്‍ത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയവരെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചു. അതേസമയം പ്രതികള്‍ വെളിപ്പെടുത്തിയ സിനിമ താരങ്ങളെ വിളിച്ചു വരുത്തുന്നത് വൈകും.
Read Also: ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ പ്രതി ചേർത്തു
പിടിയില്‍ ആയ ക്രിസ്റ്റീന എന്നറിയപ്പെടുന്ന തസ്ലിമ സുല്‍ത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയത് ദുബായ്, ബംഗലൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് വിവരം. ഇതില്‍ ഒരാള്‍ ലഹരിക്കേസുകളില്‍ മുന്‍പും അറസ്റ്റില്‍ ആയിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന പ്രധാന കണ്ണികളെയാണ് എക്‌സൈസ് തേടുന്നത്.
പിടിയില്‍ ആകുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളത്ത് നിന്ന് വാടകയ്ക്ക് എടുത്തതാണ്. എന്നാല്‍ തസ്ലീമയ്ക്ക് മറ്റൊരു യുവതിയാണ് കാര്‍ വാടകയ്ക്ക് എടുത്തു നല്‍കിയതെന്നാണ് സംശയം. കര്‍ണാടക അഡ്രെസ്സ് ഉള്ള മഹിമ എന്നപേരിലാണ് വാഹനം വാടകയ്ക്ക് എടുത്തത്. തസ്ലിമ മറ്റാരുടെയെങ്കിലും ആധാര്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതാണോ എന്നും എക്‌സൈസ് സംശയിക്കുന്നു.
Post Your Comments