Latest NewsNewsIndia

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ യുവതിയുടെ ദേഹത്തേക്ക് ബൈക്ക് യാത്രക്കാരന്‍ തുപ്പി

മുംബൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ യുവതിയുടെ ദേഹത്തേക്ക് ബൈക്ക് യാത്രക്കാരന്‍ തുപ്പി. മണിപ്പൂര്‍ സ്വദേശിയായ യുവതിയുടെ ദേഹത്താണ് ബൈക്ക് യാത്രക്കാരന്‍ തുപ്പിയത്. മുംബൈയിലെ സാന്താക്രൂസ് ഈസ്റ്റിലെ കാലിന മിലിട്ടറി ക്യാമ്പിന് സമീപത്തുവച്ചായിരുന്നു സംഭവം. ഇരുപത്തി അഞ്ചുകാരിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്.

മിലിട്ടറി ക്യാമ്പിന് സമീപത്തുകൂടെ സുഹൃത്തുമായി നടന്നുപോവുകയായിരുന്നു യുവതി. പെട്ടെന്ന് ബൈക്കില്‍ എത്തിയ ആൾ, ധരിച്ചിരുന്ന മാസ്ക് നീക്കി തനിക്ക് നേരെ തുപ്പുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്ന തനിക്ക് ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിക്കാനായില്ലെന്നും യുവതി പറഞ്ഞു.

യുവതിയുടെ സുഹൃത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ ഇടപെടുമെന്ന് ദേശീയ വനിത കമ്മീഷനും ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത മുംബൈ പൊലീസ് പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മുമ്പ് ദില്ലിയിലും സമാനരീതിയില്‍ മണിപ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയ്ക്ക് നേരേ അതിക്രമം നടന്നിരുന്നു. കൊറോണ വൈറസെന്ന് വിളിച്ച് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് തുപ്പിയ ആളെ പിന്നീട് പൊലീസ് അറസ്റ്റും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button