GeneralNEWS

കലാഭവന്‍ മണിയുടെ മരണവുമായ് ബന്ധപ്പെട്ട് നടന്‍ സാബുവിനെ ചോദ്യം ചെയ്തു

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയനിഴലിലായ നടനും ടെലിവിഷന്‍ അവതാരകനുമായ സാബുവിനെ പൊലീസ് ചോദ്യം ചെയ്തു. കലാഭവന്‍ മണിയുടെ മരണം സംഭവിക്കുന്നതിന്റെ തലേ രാത്രിയില്‍ സാബുവും കലാഭവന്‍ മണിക്കൊപ്പം ഉണ്ടായിരുന്നു. മണിക്കൊപ്പം അന്ന് രാത്രിയില്‍ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കി അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സാബു മണിയുടെ അടുത്ത് പോയതില്‍ പലരും ദുരൂഹത ഉണ്ടെന്ന് പലരും ആക്ഷേപം ഉന്നയിച്ചിരുന്നു.

എന്നാല്‍ മണിയുടെ മരണത്തിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് സാബു പ്രതികരിച്ചു. ഒരു ചാനലിന്റെ പേരിലാണ് വ്യാജ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അവരത് നിഷേധിച്ചിട്ടുണ്ട്. വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ലെന്ന് കാണിച്ച് അവര്‍ സൈബര്‍ സെല്ലിന് പരാതി കൊടുത്തിട്ടുണ്ട്. ഞാനും ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചറിയാന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ്. മണിച്ചേട്ടന്‍ മരിച്ചതിന്റെ തലേ ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നുവെന്നത് സത്യമാണ്. ഞാന്‍ മദ്യമൊന്നും കൊണ്ടുപോയിരുന്നില്ല. എന്റെ മുന്നില്‍ വച്ച് അദ്ദേഹം മദ്യപിച്ചിട്ടുമില്ല. എനിക്ക് പിറ്റേ ദിവസം മാര്‍ ഇവാനിയസ് കോളജില്‍ ഒരു പരിപാടിയുള്ളതിനാല്‍ ഞാന്‍ 11 മണിയോടെ അവിടെ നിന്നും പോന്നു. അതിനുശേഷം ജാഫര്‍ ചേട്ടനൊക്കെ അവിടെയുണ്ടായിരുന്നു.

ഞാനും മണിച്ചേട്ടനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. അങ്ങനെയുണ്ടെങ്കില്‍ അദ്ദേഹത്തിന്റെയടുത്ത് ഞാന്‍ പോകുമായിരുന്നോ? ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണ്. ഞാന്‍ നിര്‍മിക്കാനിരുന്ന ചിത്രം മുടങ്ങിയതിനു പിന്നില്‍ മണിച്ചേട്ടനാണെന്നുള്ളതൊക്കെ വ്യാജ വാര്‍ത്തയാണ്. അത് നടക്കാതെ പോയതിനു പിന്നില്‍ മറ്റു ചില കാരണങ്ങളാണ്. സാജനായിരുന്നു ആ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. സാജനുമായും എനിക്ക് നല്ല ബന്ധമാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം ഒരുമുറൈ വന്ത് പാര്‍ത്തായയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ മുങ്ങിനടക്കുകയാണെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. ഞാന്‍ കായംകുളത്തെ എന്റെ വീട്ടിലുണ്ട്. എന്നെ പൊലീസ് ചോദ്യം ചെയ്തു എന്നുള്ളതും തെറ്റായ വാര്‍ത്തയാണ്. ജാഫര്‍ ചേട്ടനും പീറ്ററുമെല്ലാം നല്‍കിയ മൊഴി സത്യസന്ധമെന്ന് പൊലീസിനു ബോധ്യപ്പെട്ടതിനാല്‍ എന്നെ ചോദ്യം ചെയ്യേണ്ടി വന്നില്ല.

എനിക്ക് സുഹൃത്തുക്കളാണ് വാട്‌സാപ്പില്‍ ഈ വ്യാജ വാര്‍ത്ത അയച്ചു തന്നത്. അതിനെ നിസാരമായി തള്ളിക്കളയാനൊന്നും കഴിയില്ല. സൈബര്‍ സെല്ലിന് പരാതി നല്‍കിയതു കൂടാതെ ഞാനും എന്റേതായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട്. ഒരാളുടെ മരണത്തിന് ഉത്തരവാദിയായി എന്നെ ചിത്രീകരിക്കുന്നത് എങ്ങനെ നിസാരവല്‍ക്കരിക്കും. മണിച്ചേട്ടന്റെ ആരാധകര്‍ എല്ലാവരും വളരെ വിഷമത്തിലിരിക്കുന്ന സമയത്ത് അവര്‍ ഇത്തരം വാര്‍ത്തകളെ വികാരപരമായേ സമീപിക്കൂ. എന്നെ അവര്‍ ആക്രമിച്ചാല്‍ ആര് ഉത്തരം പറയും.?

എന്നെ മുന്‍പും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഒരുവിഭാഗം ശ്രമിച്ചിട്ടുണ്ട്. അവരുതന്നെയാണ് ഇപ്പോള്‍ ഈ നീക്കത്തിനു പിന്നില്‍. തന്നെ തകര്‍ക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍.  എന്റെ കയ്യില്‍ ഈ വ്യാജ വാര്‍ത്ത ചമച്ചവനെ കിട്ടിയാല്‍ ഞാന്‍ ശരിയാക്കും. അതിനു പിന്നാലെ വരുന്ന കേസൊക്കെ ഞാന്‍ ഏറ്റേടുത്തോളാം. മിക്കവാറും ദുബായില്‍ നിന്നോ മറ്റോ ആയിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക. കാരണം എനിക്ക് ഒരുപാട് വിളികള്‍ ദുബായില്‍ നിന്നും വന്നിരുന്നു. എനിക്കാണ് അവനെ ആദ്യം കിട്ടുന്നതെങ്കില്‍ ആരായാലും ശരി ഞാന്‍ അവനെ വീട്ടില്‍ കയറി തല്ലും. എന്നിട്ടേ പൊലീസിന് കൈമാറൂ. ഒരാള്‍ക്കും ഇനി ഇത്തരം പേരുദോഷം ഉണ്ടാവരുതെന്നും സാബു പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button