Cinema

ക്യാന്‍സര്‍ ചികിത്സയിലായിരിക്കെ എന്നെ വിളിച്ച താരം മമ്മൂക്കയല്ല : മംമ്ത മോഹന്‍ദാസ്

രണ്ടാമതും ക്യാന്‍സറിന് ചികിത്സയിലായിരുന്ന സമയത്ത് സിനിമാ മേഖലയില്‍ നിന്ന് വിളിച്ച് അന്വേഷിച്ച ഒരേയൊരാള്‍ മമ്മൂട്ടിയാണെന്ന വാര്‍ത്ത തെറ്റാണെന്ന് മംമ്ത മോഹന്‍ദാസ്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഈ വാര്‍ത്ത പ്രചരിച്ചതെന്ന് അറിയില്ല. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ മെനഞ്ഞ കഥയാകാം ഇതെന്നും മംമ്ത പറഞ്ഞു. ഓസ്‌ട്രേലിയയിലെ എസ്.ബി.എസ് മലയാളം റേഡിയോയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം പറഞ്ഞത്.
ക്യാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ സിനിമയുമായി ഒരു ബന്ധവുമില്ലായിരുന്നു.എങ്കിലും തന്നെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചവരുണ്ട്. ദിലീപ്, ഇന്ദ്രജിത്ത്, കെ.പി.എ.സി ലളിത, ഇന്നസെന്റ്, രാജീവ് പിള്ള എന്നിവരെല്ലാം വളിച്ചിട്ടുണ്ട്. ദിലീപുമായി കലര്‍പ്പില്ലാത്ത സൗഹൃദമാണുള്ളത്. മനസ് തുറന്ന് സംസാരിക്കാനും കളിയാക്കാനും പറ്റുന്ന തരത്തിലുള്ള ബന്ധമാണ് ദിലീപുമായുള്ളത്. ദുരിത കാലത്ത് കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച പലരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അക്കൂട്ടത്തില്‍ സിനിമയിലുള്ളവരും പുറത്തുള്ളവരുമുണ്ട്.
സിനിമയില്‍ സജീവമല്ലാതിരുന്ന കാലത്ത് മമ്മൂക്കയെക്കുറിച്ച് ഞാന്‍ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. അത് പക്ഷേ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത പോലെആയിരുന്നില്ല. അവസാനമായി അദ്ദേഹവുമായി സംസാരിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷമായിട്ടുണ്ടാവും. ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ എപ്പോള്‍ എവിടെവച്ച് കണ്ടാലും, അത് എത്രനാള്‍ കഴിഞ്ഞിട്ടാണെങ്കിലും പറഞ്ഞു നിര്‍ത്തിയിടത്തുനിന്ന് സംസാരം പുനരാരംഭിക്കാന്‍ കഴിയുമെന്നാണെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button