മക്കള്‍ വളരുമ്പോള്‍ എന്താകണം എങ്ങനെ ആകണം എന്നെല്ലാം മാതാപിതാക്കള്‍ ചിന്തിക്കുക സ്വാഭാവികം. എന്നാല്‍ മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാല്‍ മകന്‍ പ്രണവിനെക്കുറിച്ചു ചിന്തിച്ചത് മറ്റൊരു തരത്തിലാണെന്നു പറയുന്നു. മക്കള്‍ വളരുമ്പോള്‍ പ്രതീക്ഷകള്‍ സ്വാഭാവികം. എന്നാല്‍ അവൻ എന്താകരുത് എന്നതിനെക്കുറിച്ചു മാത്രമാണു താൻ ആലോചിച്ചതെന്നു ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ. .. ബൈക്ക് അടക്കം അപകടത്തിന്റെതായ വലിയൊരു ലോകം അവന്റെ മുന്നിലുണ്ടായിരുന്നു. ലഹരിപോലുള്ള വിപത്തുകളുടെ ലോകവും കുട്ടികളുടെ വളരെ അടുത്താണല്ലോ..അവന് അതിൽ എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. അതു രഹസ്യമായി സൂക്ഷിക്കാനും കഴിയുമായിരുന്നു. ആ വഴിയൊന്നും തിരഞ്ഞെടുത്തില്ല എന്നതു മാത്രമാണു സന്തോഷം. അവിടെക്കൊന്നും പോകരുതെന്നു മാത്രമാണു ആഗ്രഹിച്ചത്.
കുട്ടികൾ എന്താകണമെന്നു ആഗ്രഹിക്കരുതെന്നു തനിക്കു തോന്നിയിട്ടുണ്ട്. തന്‍റെ അച്ഛന്‍ ഒരു ഡിഗ്രി എടുക്കണം എന്ന് മാത്രമേ തന്നോട് പറഞ്ഞിരുന്നുള്ളൂ. പ്രണവിനോട് അത് പോലും തനിക്ക് പറയേണ്ടി വന്നിരുന്നില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
Post Your Comments