ദുല്‍ഖര്‍ ചിത്രം സോളോയുടെ ക്ലൈമാക്സ് രംഗം നീക്കിയത് വലിയ വിവാദത്തിനിടെയാക്കിയിരുന്നു. ചിത്രത്തിന്‍റെ സംവിധായകനായ ബിജോയ് നമ്പ്യാരുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു നിര്‍മ്മാതാവ് അടക്കുമുള്ളവര്‍ ക്ലൈമാക്സില്‍ കത്രികവെച്ചതെന്നായിരുന്നു ആരോപണം. തന്‍റെ സമ്മതമില്ലാതെ ക്ലൈമാക്സ് രംഗത്തില്‍ മാറ്റം വരുത്തിയതിനു ശക്തമായ പ്രതിഷേധവുമായി ബിജോയ് നമ്പ്യാര്‍ രംഗത്തെത്തിയിരുന്നു. അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എബ്രഹാം മാത്യു.
എബ്രഹാം മാത്യുവിന്‍റെ വാക്കുകളിലേക്ക്
“പ്രേക്ഷകരുടെ നെഗറ്റീവ് റിയാക്ഷൻസ് പരിധിവിട്ടപ്പോൾ വീണ്ടും അദ്ദേഹത്തോട് നാല് കഥകളിൽ നല്ല ക്ലൈമാക്സ് ഉള്ള ത്രിലോക് അവസാനം ഇട്ട് ഓർഡർ തിരുത്താനും അതോടൊപ്പം രുദ്ര ക്ലൈമാക്സ് എഡിറ്റ് ചെയ്യാനും സാധിക്കുമോ എന്നു ചോദിച്ചു. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. പക്ഷെ അദ്ദേഹം ഒരു തരത്തിലും വഴങ്ങാതെ വന്നപ്പോളാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ദുൽഖർ എന്ന നടന്റെ കരിയറിലെ മികച്ച നാല് കഥാപാത്രങ്ങളും അതിനായി അദ്ദേഹം എടുത്ത കഠിന പ്രയത്നവും പ്രേക്ഷകർ കൂകി തോൽപ്പിക്കുന്നത് വേദനാജനകമായി അതു കൊണ്ട് ക്ലൈമാക്സിൽ മാറ്റങ്ങൾ വരുത്താൻ ഞാൻ നിർബന്ധിതനായി. എന്റെ മുന്നിൽ മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല. മാറ്റിയ ക്ലൈമാക്സ് പ്രേക്ഷകർ സ്വീകരിച്ചെന്നാണ് തീയറ്ററുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.”
Post Your Comments