GeneralKollywoodLatest News

ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ ചവറ്റുവീപ്പയില്‍ എറിഞ്ഞു; സംവിധായകന്‍ അറസ്റ്റില്‍

തെന്നിന്ത്യന്‍ സംവിധായകന്‍ അറസ്റ്റില്‍. ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ ചവറ്റുവീപ്പയില്‍ എറിഞ്ഞ സംഭവത്തിലാണ് തമിഴ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഗോപാലകൃഷ്ണന്‍ അറസ്റ്റിലായത്.

യുവതിയെ കാണ്‍മാനില്ലെന്ന പരാതിയുമായി ബന്ധപ്പെടുത്തി നടത്തിയ അന്വേഷണത്തിനിടയില്‍ ജനുവരി 19-ാം തീയതിയോടെ യുവതിയുടെ ശരീരഭാഗങ്ങള്‍ ചവറ്റുവീപ്പയില്‍ നിന്ന് ലഭിച്ചത്. ഇത് സന്ധ്യ എന്ന 39കാരിയുടേതാണെന്നു തിരിച്ചറിഞ്ഞത്. ശരീരഭാഗങ്ങളില്‍ കൈയ്യുടെ ഭാഗത്ത് പച്ച കുത്തിയിരുന്നതാണ് ആളെ തിരിച്ചറിയുന്നതില്‍ സഹായകരമായത്. ഇതിനെ തുടര്‍ന്നാണ്‌ ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

2010ല്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി പണം മുടക്കിയത് സന്ധ്യയാണ്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രം വലിയ സാമ്ബത്തിക ബാധ്യത വരുത്തിവച്ചു. ഇതോടെയാണ് സഹസംവിധായകനായി ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചുതുടങ്ങി. അതോടെ ഇരുവര്‍ക്കുമിടയില്‍ നിരവധി പ്രശ്നങ്ങള്‍ തുടങ്ങുകയും ബന്ധം വേര്‍പിരിയാനുള്ള നിയമപരമായ നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സന്ധ്യയ്ക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയമായിരുന്നു ഗോപാലകൃഷ്ണന്. സ്വന്തം വീട്ടില്‍ താമസിക്കുന്ന സന്ധ്യയെ പൊങ്കല്‍ ആഘോഷിക്കാന്‍ ഗോപാല കൃഷ്ണന്‍ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ശരീരഭാഗങ്ങള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്‌ വേയിസ്റ്റ് ബിന്നില്‍ നിക്ഷേപിച്ചത് കൊലപാതകം താന്‍ ചെയ്തത് ആണെന്ന് തിരിച്ചറിയാതെ ഇരിക്കാന്‍ ആണെന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button