GeneralLatest NewsMollywood

കിഡ്‌നികൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി പൊന്നമ്മ ബാബു

ചേച്ചിയെ വിളിച്ച് വാര്‍ത്ത കൊടുത്തു. ഞാന്‍ പ്രശസ്തിക്കാണ് ചെയ്തതെന്ന് പറഞ്ഞു വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍ തനിക്കാരോടും പിണക്കമില്ലെന്നും പൊന്നമ്മ ബാബു

നടി സേതുലക്ഷ്മിയുടെ മകന് കിഡ്‌നികൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി പൊന്നമ്മ ബാബു. താന്‍ കിഡ്നി കൊടുക്കാമെന്നു പറഞ്ഞത് വാര്‍ത്തയാക്കാനോ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനോ വേണ്ടിയല്ല. ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. അവരുടെ പിറകെ സോഷ്യല്‍ മീഡിയയും പത്രമാധ്യമങ്ങളും ഉള്ള വിവരം തനിക്കറിയില്ലായിരുന്നുവെന്നും പൊന്നമ്മ ബാബു പറയുന്നു.

ഒരു മാധ്യമത്തിനു  നല്കിയ അഭിമുഖത്തില്‍ ഈ വിഷയത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ.” പതിവുപോലെ വന്ന് വാട്ട്സാപ്പ് നോക്കിയപ്പോഴാണ് ചേച്ചി മകനുവേണ്ടി കരഞ്ഞപേക്ഷിക്കുന്ന വീഡിയോ കണ്ടത്. രണ്ടാഴ്ചയില്‍ കൂടുതലായി ആ വീഡിയോ വന്നിട്ട്. അവരുടെ കണ്ണുനീരോടെയുള്ള വീഡിയോ കണ്ടപ്പോള്‍, ഒരു നിമിഷം എന്നെ ആ സ്ഥാനത്ത് കണ്ടു. ആ കുടുംബത്തെ 23 വര്‍ഷമായി എനിക്കറിയാം. പലരും വിചാരിക്കുന്നത് ഞങ്ങള്‍ തമ്മില്‍ സിനിമാ ബന്ധമാണെന്നാണ്. ചേച്ചിയുടെ മകള്‍ ബിന്ദു എന്റെ കൂടെ നാടകം കളിച്ചതാണ്. മൂത്ത മകള്‍ ലക്ഷ്മി മരിച്ചുപോയി. പിന്നെയുള്ളത് കുട്ടനാണ്.

ഉടനെ സേതു ചേച്ചിയെ വിളിച്ചു. കുട്ടന് എന്താ പറ്റിയതെന്ന് ചോദിച്ചു. ചേച്ചി പറഞ്ഞു. കുട്ടന് വയ്യ ഇന്നയിന്ന പ്രശ്നങ്ങളുണ്ട്. കിഡ്നി മാറ്റിവച്ചാല്‍ രക്ഷപെടും.. ഞാന്‍ ചോദിച്ചു, എന്റെയൊരു കിഡ്നി തരട്ടെ ചേച്ചി. അവന്റെ ബ്ലഡ്ഗ്രൂപ്പ് തന്നെയാണെനിക്കും.. സേതു ചേച്ചി ചോദിച്ചുങേ.. തരുമോ?? പൊന്നമ്മേ നീ എന്താ പറഞ്ഞതെന്ന് നിനക്കറിയുമോ. നിന്റെ പാതി ജീവനാണ് തരാമെന്ന് പറഞ്ഞത്.. ഞാന്‍ പറഞ്ഞു. എനിക്ക് രണ്ടെണ്ണമുണ്ടല്ലോ. ജീവിക്കാന്‍ ഒരെണ്ണം മതി. കുട്ടന്‍ രക്ഷപെടട്ടെ. പക്ഷേ ചേച്ചി ഡോക്ടറോട് ഒരു കാര്യം പറയണം എനിക്ക് ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും ആരംഭമുണ്ട്. മരുന്ന് കഴിച്ച് ഭേദമാക്കാം. അതൊരു പ്രശ്നമാണോ എന്നുകൂടി അന്വേഷിക്കണം..

ചേച്ചി ഡോക്ടറോട് ചെന്ന് ചോദിച്ചു. പക്ഷേ ഷുഗറിന്റെ ആരംഭമുണ്ടെന്ന് കേട്ടതും ഡോക്ടറുടെ മുഖം വാടി. ഷുഗര്‍ ലവലേശമുണ്ടെങ്കില്‍ പോലും കിഡ്‌നി മാറ്റിവയ്ക്കാന്‍ സാധിക്കില്ല. ചേച്ചി എന്നെ വിളിച്ചു പറഞ്ഞു. പൊന്നമ്മേ അത് നടക്കില്ല. നിനക്ക് അങ്ങനെ പറയാന്‍ മനസുണ്ടായല്ലോ. എന്നെ വേറെ ആരും വിളിച്ചില്ല. നീ മാത്രമേ അന്വേഷിച്ചുള്ളൂൂ. ഇങ്ങനെയൊക്കെ സംഭവിച്ച വിവരം ചേച്ചി പത്രക്കാരെ വിളിച്ചറിയിച്ചു. പത്രക്കാര്‍ എന്നെ വിളിച്ചു. ഞാന്‍ പറഞ്ഞു. സേതുചേച്ചിയുടെ മകന് എന്റെ കിഡ്‌നി കൊടുക്കാമെന്നു പറഞ്ഞിരുന്നു. പക്ഷേ എനിക്ക് ഷുഗറൊക്കെയുള്ളതുകൊണ്ട് അത് നടക്കില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ”

ഇതെന്റെ പേഴ്സണല്‍ കാര്യമാണ് വാര്‍ത്തയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇക്കാര്യം വിളിച്ചന്വേഷിച്ച ആളുകളോട് താന്‍ പറഞ്ഞത്. എന്നാല്‍ ചേച്ചിയെ വിളിച്ച് വാര്‍ത്ത കൊടുത്തു. ഞാന്‍ പ്രശസ്തിക്കാണ് ചെയ്തതെന്ന് പറഞ്ഞു വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍ തനിക്കാരോടും പിണക്കമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button