CinemaGeneralLatest NewsMollywoodNEWS

ലാല്‍ ഗ്ലിസറിനിട്ടിട്ടുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു , പക്ഷെ തെറ്റിയത് എനിക്കാണ് : സിബി മലയില്‍

മോഹന്‍ലാല്‍ സിബി എംടി ടീം ഒന്നിച്ചപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് 'സദയം' എന്ന ബ്രില്ല്യന്‍സ് ആണ്

സിബി മലയില്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ എന്നും കാലാതീതമാണ്, പുരസ്കാരങ്ങളുടെ പെരുമഴ പെയ്യിച്ച ഒരിപിടി സിനിമകളാണ് ഇരുവരുടെയും ശേഖരത്തില്‍ നിറയുന്നത് , മോഹന്‍ലാല്‍ സിബി മലയില്‍ ലോഹിതദാസ് ടീം മലയാളികള്‍ക്ക് മറക്കാനാവാത്ത സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്, എന്നാല്‍ ലോഹിതദാസ് എന്ന എഴുത്തുകാരന്‍ ഈ ടീമില്‍ നിന്ന് മാറി നിന്നപ്പോഴും അപൂര്‍വമായി ചില അത്ഭുത ചിത്രങ്ങള്‍ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്, സിബി മലയില്‍ മോഹന്‍ലാല്‍ ടീമില്‍ എംടി വാസുദേവന്‍ നായര്‍ എന്ന അതുല്യ പ്രതിഭയുടെ സ്ക്രിപ്റ്റ് കൂടി ചേരുമ്പോള്‍ ആ സിനിമയ്ക്ക് പ്രേക്ഷക മനസ്സില്‍ വല്ലാത്തൊരു തിളക്കമുണ്ടാകും, മോഹന്‍ലാല്‍ സിബി എംടി ടീം ഒന്നിച്ചപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് ‘സദയം’ എന്ന ബ്രില്ല്യന്‍സ് ആണ്.

1992-ല്‍ പുറത്തിറങ്ങിയ ‘സദയം’ എന്ന ചിത്രം മോഹന്‍ലാലിന്റെ അഭിനയ നിമിഷങ്ങളിലും സിബി മലയിലിന്റെ സംവിധാന ക്രാഫ്റ്റിലും വലിയൊരു ഉയരം വ്യക്തമാക്കുന്നുണ്ട്. തന്റെ ടെക്നിക്കല്‍ ബ്രില്ല്യന്‍സിനപ്പുറം ആക്ടറുടെ കോണ്ട്രിബ്യൂഷന്‍ വല്ലാതെ മുന്നില്‍ നിന്ന സിനിമയായിരുന്നു ‘സദയ’മെന്ന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ സംവിധായകനായ സിബി മലയിലും വ്യക്തമാക്കുന്നു, കുട്ടികളെ കൊല്ലുന്ന ചിത്രത്തിന്റെ അവസാന ഭാഗം ചിത്രീകരിക്കുമ്പോള്‍ മോഹന്‍ലാലിന്‍റെ കണ്ണില്‍ താന്‍ ഒരു തിളക്കം കണ്ടുവെന്നും, ലാല്‍ ഗ്ലിസറിനിട്ടിട്ടുണ്ടെന്ന് ആ അവസരത്തില്‍ താന്‍ ഉറപ്പിച്ചിരുന്നതായും പക്ഷെ അതിന്റെ പിന്നിലെ സത്യാവസ്ഥ മറ്റൊന്നായിരുന്നുവെന്നും ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സിബി മലയില്‍ പറയുന്നു.

“എംടിയുള്ള ഒരു റൂമിനകത്താണ് സദയത്തിന്റെ അവസാന ഭാഗത്തിലെ വളരെ വൈകാരികമായ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. വല്ലാത്ത ഒരു പരിമിധിക്കുള്ളില്‍ നിന്ന് ചെയ്തു തീര്‍ത്ത രംഗങ്ങളായിരുന്നു അത്, എനിക്ക് ഒരു ട്രോളി ഇടാന്‍ പോലുമുള്ള സ്പേസ് അവിടെ ഉണ്ടായിരുന്നില്ല, അത്തരം പരിമിധിക്കുള്ളില്‍ നിന്ന് കൊണ്ടുള്ള എന്റെ ടെക്നിക്കല്‍ ബ്രില്ല്യന്‍സിനപ്പുറം ആക്ടറുടെ കോണ്ട്രിബ്യൂഷന്‍ വല്ലാതെ മുന്നില്‍ നിന്ന സിനിമയായിരുന്നു സദയം. കുട്ടികളെ കൊല്ലുന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗം ഞാന്‍ നാല് രാത്രികള്‍ കൊണ്ട് അതിന്റെ ഓര്‍ഡറിലാണ് ഷൂട്ട്‌ ചെയ്തത്. കുട്ടികളെ കൊല്ലുന്ന ഒരു സീനിലേക്ക് വരുമ്പോള്‍ മോഹന്‍ലാലിന്‍റെ സത്യനാഥന്‍ എന്ന കഥാപാത്രം പൂര്‍ണമായും അപ് നോര്‍മല്‍ ആയിട്ടുണ്ട്. വല്ലാത്തൊരു ഭ്രാന്തിന്റെ അവസ്ഥയാണത്, ഈ കുട്ടിയെ പിടിച്ച് ചേര്‍ത്ത് നിര്‍ത്തി ഒരു ക്ലോസ് അപ് എടുത്തപ്പോള്‍ മോഹന്‍ലാലിന്‍റെ കണ്ണില്‍ ഞാന്‍ ഒരു തിളക്കം കണ്ടു, ഞാന്‍ അസിസ്റ്റന്റിനെ വിളിച്ചു ചോദിച്ചു ‘ഇയാള്‍ക്ക് ഗ്ലിസറിന്‍ കൊടുത്തോ’ എന്ന്, ഇല്ലെന്നായിരുന്നു മറുപടി. ലാല്‍ ഗ്ലിസറിനിട്ടോയെന്നു നേരിട്ട് ചോദിച്ചപ്പോള്‍ ലാലും പറഞ്ഞു ‘ഞാന്‍ ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടില്ല’, എന്ന്, ഞാന്‍ അതില്‍ നിന്ന് മനസിലാക്കിയിട്ടുള്ളത് ഇതാണ്, ശരിക്കും ഉന്മാദത്തിന്റെ അവസ്ഥയിലെത്തുമ്പോള്‍ പലരുടെയും കണ്ണുകളില്‍ ഒരു നനവ് ഉണ്ടാകുമെന്ന് പറയാറുണ്ട്. അത് അറിയാതെ സംഭവിച്ചു പോകുന്നതാണ്”.

shortlink

Related Articles

Post Your Comments


Back to top button