CinemaGeneralMollywoodNEWS

ചിത്രീകരണം കഴിഞ്ഞെത്തിയപ്പോള്‍ അവന്‍റെ മുഖത്തൊരു മുറിവ് കണ്ടു ഞാനത് എന്താണെന്ന് ചോദിച്ചു!

അവിടുന്നങ്ങോട്ട് പരീക്ഷണ സിനിമകളും ജനപ്രിയ സിനിമകളും ഫഹദ് ഫാസില്‍ എന്ന നടനെ മലയാള സിനിമയില്‍ ഉയര്‍ത്തി നിര്‍ത്തി

സൂപ്പര്‍ താരമെന്ന നിലയിലല്ല ഫഹദ് ഫാസില്‍ എന്ന നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്, സൂപ്പര്‍ സിനിമകളുടെ നായകന്‍ എന്ന നിലയിലാണ്. ഫാസില്‍ സംവിധാനം ചെയ്ത ‘കൈയ്യെത്തും ദൂരത്ത്’ എന്ന ചിത്രത്തിന്റെ പരാജയം ഫഹദ് ഫാസില്‍ എന്ന നടന് വലിയ തിരിച്ചറിവ് നല്‍കുകയായിരുന്നു, വലിയ ഇടവേളയെടുത്തു അന്യദേശത്ത് പോയി തിരിച്ചെത്തിയ ഫഹദ് ഫാസില്‍ പിന്നീടു സ്വാഭാവിക അഭിനയ പെരുമയോടെ മലയാള സിനിമയില്‍ കളം നിറയുകയായിരുന്നു. ‘കേരള കഫേ’ എന്ന ചിത്രത്തിലെ ലഘു ചിത്രമായ ‘മൃത്യുഞ്ജയം’ എന്ന ചിത്രമാണ് ഫഹദ് ഫാസിലിനെ വീണ്ടും മലയാളത്തിലെത്തിച്ചത്. അതിനു ശേഷം ‘ചാപ്പാ കുരിശ്’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയതോടെ ഫഹദ് ഫാസില്‍ മാറ്റമുള്ള മലയാള സിനിമയുടെ നെടുംതൂണായി . അവിടുന്നങ്ങോട്ട് പരീക്ഷണ സിനിമകളും, ജനപ്രിയ സിനിമകളും ഫഹദ് ഫാസില്‍ എന്ന നടനെ മലയാള സിനിമയില്‍ ഉയര്‍ത്തി നിര്‍ത്തി!. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ ഫഹദ് ഫാസില്‍ എന്ന നടനെ സൂപ്പര്‍ താര പരിവേഷത്തിലേക്കും എടുത്തുയര്‍ത്തി.

ഫഹദ് ഫാസില്‍ എന്ന നടനെ കൃത്യമായി ഗൈഡ് ചെയ്യുന്നതില്‍ ഫാസില്‍ എന്ന പിതാവിനും വലിയ പങ്കുണ്ട്. ‘ചാപ്പാ കുരിശ്’ എന്ന സിനിമയുടെ ചിത്രീകരണ ശേഷം ഫഹദ് ഫാസിലില്‍ വീട്ടിലെത്തിയപ്പോള്‍ ഒരു നടനെന്ന നിലയില്‍ ഫഹദിന് നല്‍കിയ വലിയ ഒരു സന്ദേശത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഫാസില്‍.

‘ ‘ചാപ്പാ കുരിശ്’ എന്ന സിനിമ കഴിഞ്ഞു അവന്‍ വീട്ടിലെത്തിയപ്പോള്‍ അവന്റെ മുഖത്ത് ഞാനൊരു മുറിവ് കണ്ടു, എന്താണതെന്ന് അനേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞത് സിനിമയുടെ സംഘട്ടന രംഗത്തിനിടെ സംഭവിച്ചതാണെന്ന്, ഞാന്‍ പറഞ്ഞു ഒരു നടന്‍ ഒരിക്കലും നമ്മുടെ ശ്രദ്ധയില്ലായ്മ കാരണം ഒരു ഇഞ്ചുറി വരുത്തി വയ്ക്കരുത് അങ്ങനെ സംഭവിച്ചാല്‍ അത് ആ സിനിമയെ ബാധിക്കും. ചിത്രീകരണം നിന്നുപോകും ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. അത് കൊണ്ട് ഒരു ആര്‍ട്ടിസ്റ്റ് സാഹസിക രംഗങ്ങള്‍ ചെയ്യുമ്പോള്‍ വളരെ കെയര്‍ ഫുള്‍ ആയിരിക്കണം’. ഓര്‍മ്മകള്‍ പങ്കുവെച്ച് ഫാസില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button