GeneralHollywoodLatest News

ഞാന്‍ തന്നെയാണ് ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി, മദ്യപാനത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും അഭയം; പ്രശസ്ത നടിയുടെ വെളിപ്പെടുത്തല്‍

കുഞ്ഞിന്റെ മരണത്തിനുശേഷമാണ് മദ്യപാനത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും അഭയം പ്രാപിച്ചത്.

ഒരുകാലത്ത് വെള്ളിത്തിരയെ ത്രസിപ്പിച്ച താരമായിരുന്നു ഡെമി മൂര്‍. സ്ട്രിപ്ടസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റര്‍ ബ്രൂക്‌സ് തുടങ്ങിയ ചിത്രങ്ങളിലെ നായികയായി തിളങ്ങിയ താരം ഹോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടികളില്‍ ഒരാള്‍ കൂടിയായിരുന്നു. സിനിമയെ വെല്ലുന്ന തന്റെ ജീവിത കഥ പുസ്തക രൂപത്തില്‍ എത്തിക്കുകയാണ് മൂര്‍. ഇന്‍സൈഡ് ഔട്ട് എന്നു പേരിട്ടിരിക്കുന്ന ആത്മകഥ സെപ്റ്റംബര്‍ 24ന് പുറത്തിറങ്ങുകയാണ്.

ഞെട്ടുന്ന ചില വെളിപ്പെടുത്തലുകള്‍ താരം ഈ ആത്മകഥയില്‍ നടത്തുന്നുണ്ട്. പതിനഞ്ചാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യവും പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടണ്‍ കച്ചറുമായുള്ള ബന്ധവും ഗര്‍ഭച്ഛിദ്രവുമെല്ലാം ഡെമി മൂര്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ടെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

തന്നേക്കാള്‍ പതിനഞ്ച് വയസ്സ് താഴെയുള്ള ആഷ്ടണ്‍ കച്ചറില്‍ നിന്ന് ഗര്‍ഭിണിയായിരുന്നെന്നും ആറു മാസം വളര്‍ച്ചയുണ്ടായിരുന്ന ആ കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ നഷ്ടപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. ചാപ്ലിന്‍ റേ എന്നു പേരിടാനിരുന്ന ആ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് മദ്യപാനത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും അഭയം പ്രാപിച്ചത്. ഞാന്‍ തന്നെയാണ് ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി. എന്നാല്‍, പിന്നീട് അതില്‍ നിന്ന് മോചനം നേടാനായില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യവും മക്കളായ റൂമര്‍, സ്‌കോട്ട്, തല്ലുലാ എന്നിവരുമായുള്ള ബന്ധവും വഷളായി. പിന്നീട് ഒരു പുരധിവാസകേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു താനെന്നും മൂര്‍ വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button