GeneralLatest NewsMollywood

നഗ്‌നയായ നിലയില്‍ യുവനടി, എക്സ്റ്റസി ഗുളികകള്‍ നടിക്ക് നല്‍കിയത് കോഴിക്കോട് സ്വദേശി; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ലാറ്റില്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച നിലയില്‍ കണ്ടെത്തി

മലയാളത്തിലേ യുവ നടന്‍ ഷെയിന്‍ നിഗം ചിത്രീകരണത്തിനിടയില്‍ ഇറങ്ങിപ്പോയെന്നും നിര്‍മ്മാതാവുമായുള്ള പ്രശ്നത്തെതുടര്‍ന്ന് ചിത്രം പ്രതിസന്ധിയില്‍ ആണെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ താരത്തെ നായകനാകി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്ന ഘട്ടം വരെ എത്തി. ഇപ്പോഴിതാ താരത്തെ സഹകരിപ്പിക്കില്ല എന്ന് വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. ഈ വിവാദത്തെ തുടര്‍ന്ന് സിനിമാ മേഖലയിലെ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു എന്നുള്ള നിര്‍മ്മാതാക്കളുടെ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ലാറ്റില്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച നിലയില്‍ കണ്ടെത്തിയെന്നും പൊലീസ് എത്തുമ്ബോള്‍ ഇവര്‍ നഗ്‌നയായ നിലയിലായിരുന്നുവെന്നുമുള്ള വിവരങ്ങള്‍ പുറത്ത്. എക്സ്റ്റസി ഗുളികകള്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് കണ്ടെത്തി.

മുന്‍നിര നടന്‍മാരില്‍ ഒരാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും വിവരമുണ്ട്. കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ അന്വേഷണത്തില്‍ എറണാകുളത്തെ പ്രശസ്ത റെസ്‌റ്റോറന്റില്‍ നിന്നുമാണ് ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നതെന്നു കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് അന്വേഷണത്തില്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു നിര്‍മാതാവ് ഷാഡോ പൊലീസിനെ സമീപിക്കുകയും പനമ്ബിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ സുപ്രധാന വിവരങ്ങള്‍ നല്‍കുകയും ചെയ്ത് ഷാഡോ പൊലീസിന്റെ വിശ്വാസം നേടിയ ഇയാള്‍ പൊലീസുമായി നടത്തിയ ശബ്ദസന്ദേശങ്ങള്‍ ഉപയോഗിച്ച്‌ ഷാഡോ പൊലീസിനെതിരേ തന്നെ പരാതി നല്‍കി. തന്ത്രപൂര്‍വം ഷാഡോ സംഘത്തെ തകര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഷാഡോ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം സ്ഥലംമാറ്റം കിട്ടി.

കഴിഞ്ഞ ഡിസംബറില്‍ യുവ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. സിനിമസീരിയല്‍ രംഗത്തെ പ്രമുഖരുടെ നമ്ബറുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button