GeneralLatest NewsMollywood

അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടേണ്ടി വരുമെന്ന് ചിന്തിച്ചു; വിവാഹത്തെക്കുറിച്ച് താരപുത്രന്‍

വടുതല ചിന്മയ വിദ്യാലയത്തിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് നികിതയെ ആദ്യം കണ്ടതെന്ന് അര്‍ജ്ജുന്‍ പറഞ്ഞു.

മലയാള സിനിമയില്‍ തന്റേതായ ഇടം അഭിനയ ശൈലിയിലൂടെ സ്വന്തമാക്കിയ താരപുത്രനാണ് അര്‍ജ്ജുന്‍ അശോകന്‍. നടന്‍ ഹരിശ്രീ അശോകന്റെ മകനായ അര്‍ജ്ജുന്‍ തന്റെ വിവാഹത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിനുഖത്തില്‍ പങ്കുവച്ചു.

വടുതല ചിന്മയ വിദ്യാലയത്തിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് നികിതയെ ആദ്യം കണ്ടതെന്ന് അര്‍ജ്ജുന്‍ പറഞ്ഞു. സ്കൂള്‍ കാലം മുതല്‍ തുടങ്ങിയ പ്രണയമാണ് നികിതയുമായി. അത് വിവാഹത്തിലേയ്ക്ക് കലാശിച്ചതിനെക്കുറിച്ച് അര്‍ജ്ജുന്റെ വാക്കുകള്‍ ഇങ്ങനെ..

”നികിതയുടെ അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടേണ്ടി വരുമെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. 25 വയസ്സിനുള്ളിൽ കല്യാണം കഴിഞ്ഞില്ലെങ്കിൽ പിന്നെ 32 വയസ്സ് കഴിഞ്ഞേ പറ്റൂവെന്ന് എന്റെ ജാതകത്തിലുമുണ്ട്. ‘ബിടെക്കി’ന്റെ ഷൂട്ടിങ് കഴിഞ്ഞ് ബെംഗളൂരുവിൽ നിന്നു വരുമ്പോഴാണ് അവളുടെ കോൾ, കല്യാണം ഉറപ്പിച്ചെന്ന്. ‘ആരുമായിട്ട്, ആരോടു ചോദിച്ചിട്ട്…’ ഞാൻ ചൂടായി. പ്രണയിക്കുന്ന കാലത്തും ഇപ്പോഴും നികിതയ്ക്ക് ഒട്ടും ഇഷ്ടമില്ലാത്തത് എന്റെയീ ദേഷ്യമാണ്. ചെറിയ കാര്യത്തിനു പോലും പെട്ടെന്നു ദേഷ്യം വരും, പക്ഷേ, അതൊക്കെ അവളോടു മാത്രമേയുള്ളൂ.

‘നിങ്ങളുമായിട്ട് തന്നെ, വേഗം വീട്ടിലേക്ക് വാ…’ എന്നു അവൾ പറഞ്ഞിട്ടും വിശ്വാസം വന്നില്ല. നേരിട്ടു ചെന്നപ്പോൾ സംഗതി സത്യമാണ്. അങ്ങനെ കഴിഞ്ഞ ഡിസംബർ രണ്ടിന് വിവാഹം നടന്നു. ഇൻഫോപാർക്കിലെ ജോലി രാജി വച്ച് ബിസിനസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് നികിതയിപ്പോൾ.”

shortlink

Related Articles

Post Your Comments


Back to top button