CinemaGeneralLatest NewsMollywoodNEWS

കുഞ്ചാക്കോ ബോബന് സിനിമയില്‍ അവസരം നല്‍കിയത് ഫഹദിന്‍റെ ഉമ്മ: അനിയത്തി പ്രാവിന്‍റെ കഥ പറഞ്ഞു കുഞ്ചാക്കോ ബോബന്‍

ഞാന്‍ അല്ലാതെ മറ്റാര് അഭിനയിച്ചാലും ആ സിനിമ സൂപ്പര്‍ ഹിറ്റാകും

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ അഞ്ചു നായകന്മാര്‍ നിറഞ്ഞു നിന്ന മലയാള സിനിമയുടെ സുവര്‍ണ്ണ നിമിഷത്തിലാണ് പ്രേക്ഷകര്‍ക്ക് പുതിയ ഒരു പ്രണയ നായകനെ ലഭിച്ചത്. ‘അനിയത്തി പ്രാവ്’ എന്ന ചിത്രത്തിലൂടെ ഫാസില്‍ അവതരിപ്പിച്ച പുതുമുഖ നായകന്‍ പിന്നീട് ടീനേജുകളുടെ ഹരമായി മാറുകയായിരുന്നു. ‘അനിയത്തി പ്രാവ്’ എന്ന സിനിമയ്ക്ക് ശേഷം അതേ ശൈലിയിലുള്ള സിനിമകളിലെ ഹീറോയായി കുഞ്ചാക്കോ ബോബന്‍ യുവ മനസ്സുകളുടെ പ്രിയങ്കരനായി. ‘അനിയത്തി പ്രാവ്’ എന്ന ചിത്രത്തില്‍ താനല്ലാതെ മാറ്റാരുഭിനയിച്ചാലും ആ സിനിമ സൂപ്പര്‍ ഹിറ്റ് ആകുമായിരുന്നുവെന്നു തുറന്നു പറയുകയാണ് കുഞ്ചാക്കോ ബോബന്‍.

‘ ‘അനിയത്തി പ്രാവ്’ എന്ന ചിത്രം എനിക്ക് ലഭിച്ച ഭാഗ്യമാണ്. അങ്ങനെയൊരു സൂപ്പര്‍ ഹിറ്റ് സിനിമയില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഞാന്‍ അല്ലാതെ മറ്റാര് അഭിനയിച്ചാലും ആ സിനിമ സൂപ്പര്‍ ഹിറ്റാകും.അയാള്‍ ഇന്ന് എന്നെ പോലെ സിനിമയില്‍ നിലനില്‍ക്കുകയും ചെയ്യും. അനിയത്തി പ്രാവ് എന്ന ചിത്രത്തിന് ശേഷം അത്തരം സിനിമകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ‘നക്ഷത്രത്താരാട്ട്’, ‘പ്രിയം’ പോലെയുള്ള സിനിമകള്‍ ഹിറ്റായതോടെ അത്തരം ശൈലിയിലുള്ള സിനിമകളില്‍ അഭിനയിക്കാന്‍ ഞാന്‍ അല്ലാതെ മറ്റൊരു ചോയ്സ് ഉണ്ടായിരുന്നില്ല. അത് എനിക്ക് ആക്ടര്‍ എന്ന രീതിയില്‍ ഗുണം ചെയ്തു. ഫാസില്‍ സാറിന്റെ പത്നി റോസീന ആന്റിയാണ് എന്നെ ‘അനിയത്തി പ്രാവ്’ എന്ന സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ തന്‍റെ ആദ്യ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നത്’.

 

 

shortlink

Related Articles

Post Your Comments


Back to top button