CinemaGeneralLatest NewsNEWS

ഞാന്‍ എന്‍റെ ആഗ്രഹം പറഞ്ഞു അച്ഛന്‍ ഉടനെ ഫോണ്‍ എടുത്ത് അദ്ദേഹത്തെ വിളിച്ചു

ഇക്കയുടെ സിനിമകള്‍ ഇറങ്ങുമ്പോഴെല്ലാം ഞാന്‍ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമെല്ലാം മെസേജ് അയക്കും

താരപുത്രനെന്ന ടാഗ് ലൈന്‍ ഉള്ളത് കൊണ്ട് മാത്രം മലയാള സിനിമയില്‍ നിലനില്‍ക്കാന്‍ ഒരിക്കലും സാധ്യമല്ല അഭിനയ മികവ് തന്നെയാണ് അതിനുള്ള ഏക പോംവഴി,അങ്ങനെ ഇന്റസ്ട്രിയില്‍ പിടിച്ചു നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോക്‌. സൗബിന്‍ ശാഹിര്‍ സംവിധാനം ചെയ്ത പറവയില്‍ എത്തിയതോടെ അര്‍ജുന്‍ അശോകന്‍ എന്ന താരപുത്രന്‍ മലയാള സിനിമയില്‍ മാറ്റത്തിന്റെ ചിറക് വിരിച്ചു പറക്കാന്‍ തുടങ്ങി.

സിനിമയില്‍ തനിക്ക്  ടേണിംഗ് പോയിന്റ് ആയത് സൗബിനുമായുള്ള ചങ്ങാത്തമാണെന്ന് തുറന്നു പറയുകയാണ് അര്‍ജുന്‍.

‘പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് ആദ്യത്തെ സിനിമയില്‍ അഭിനയിക്കുന്നത്. ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്താണ് സിനിമയെന്നും ലൊക്കേഷനെന്നുമൊക്കെ പഠിച്ചത് ആ സിനിമയിലൂടെയായിരുന്നു. അതിനു ശേഷം ഞാനും സൈനുദീന്‍ അങ്കിളിന്റെ മകനും കൂടി അഭിനയിച്ച സിനിമയാണ് ‘ടു ലൈറ്റ് അമ്പാടി ടാക്കീസ്’. പിന്നീടാണ് സൗബിന്‍ ഇക്കയുമായി പരിചയത്തിലായത്. ഇക്കയുടെ സിനിമകള്‍ ഇറങ്ങുമ്പോഴെല്ലാം ഞാന്‍ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമെല്ലാം മെസേജ് അയക്കും. അങ്ങനെ അത്യാവശ്യം നല്ല പരിചയമായി. ഞാന്‍ അഭിനയിച്ച ആദ്യ രണ്ടു സിനിമകളും നന്നായി പോകാത്തത് കൊണ്ട് തന്നെ സംവിധാനം പഠിക്കാന്‍ ആഗ്രഹം തോന്നി. അപ്പോഴാണ് ‘പറവ’യുടെ ഒഡിഷന്‍ കാള്‍ കാണുന്നത്. എനിക്ക് സൗബിനിക്കയുടെ കൂടെ നിന്ന് സംവിധാനം പഠിക്കാന്‍ ആഗ്രഹമുണ്ടെന്നു അച്ഛനോട് പറഞ്ഞു. അച്ഛന്‍ സൗബിനിക്കയെ വിളിച്ച് എന്റെ ആഗ്രഹം അറിയിച്ചു. അപ്പോള്‍ സൗബിനിക്ക അച്ഛനോട് എന്റെ നമ്പര്‍ ചോദിച്ചു. പിന്നീട് സൗബിനിക്കയുടെ വീട്ടില്‍ പോയി പറവയുടെ കഥ കേട്ടു’.

(കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button