CinemaGeneralMollywoodNEWS

ഞാന്‍ ഗൗരവത്തോടെ പറഞ്ഞത് ഗിന്നസ് പക്രു തമാശയോടെ കണ്ടു: വിനയന്‍ പറയുന്നു

ഒരു പത്ത് മുപ്പത് പേരെ സംഘടിപ്പിക്കാം എന്നായിരുന്നു പക്രുവിന്റെ മറുപടി

വിനയന്‍ എന്ന സംവിധായകന് എന്നും അഭിമാനിക്കാവുന്ന ചിത്രമാണ് ‘അത്ഭുതദീപ്’. ഒരിക്കലും അവസരം ലഭിക്കില്ലെന്ന് കരുതിയ നിരവധി കലാകാരന്മാരാണ് വിനയന്റെ അത്ഭുത ദ്വീപിലൂടെ ബിഗ്‌ സ്ക്രീനിലെ വിസ്മയമായത്. ഗിന്നസ് പക്രു എന്ന താരത്തിനു ഗിന്നസ് ബുക്കില്‍ ഇടം നേടി കൊടുത്ത അത്ഭുത ദ്വീപ്‌ വിനയന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമകളില്‍ ഒന്നായിരുന്നു. കുട്ടികളും കുടുംബവും ഏറ്റെടുത്ത ചിത്രം സാമ്പത്തികമായും വിജയം സ്വന്തമാക്കിയിരുന്നു. തന്റെ കരിയറില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രം അത്ഭുത ദ്വീപ്‌ ആണെന്ന് പറയുമ്പോള്‍ അത് എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. .

“പക്രുവാണ് അത്ഭുതദ്വീപ് എന്ന സിനിമയ്ക്കുള്ള പ്രചോദനമായാത്. പക്രുവിന്റെ ചില വാക്കുകളാണ് അതിനുള്ള കാരണം. ഉയരക്കുറവ് ആണേലും മനസ്സിലെ സ്വപ്നങ്ങള്‍ക്ക് ഉയരെ കൂടുതലാണെന്നും ബിഗ്‌ സ്ക്രീനില്‍ നേരെ നിന്ന് ഒരു സംഭാഷണമെങ്കിലും പറയാനുള്ള അവസരം ഒരുക്കി തരണമെന്നുമൊക്കെ ഗിന്നസ് പക്രു പറയുമായിരുന്നു. ഒരിക്കല്‍ ഞാന്‍ പക്രുവിനോട് ചോദിച്ചു, പക്രുവിന്റെ പരിചയത്തില്‍ മൂന്നരയടിയില്‍ താഴെ പൊക്കമുള്ള എത്രപേരെ സംഘടിപ്പിക്കാന്‍ കഴിയുമെന്ന്? ഒരു പത്ത് മുപ്പത് പേരെ സംഘടിപ്പിക്കാം എന്നായിരുന്നു പക്രുവിന്റെ മറുപടി. പൊക്കമില്ലാത്ത ആളുകള്‍ വസിക്കുന്ന ഒരു ദ്വീപിന്റെ കഥയാണ് ഇനി ഞാന്‍ സിനിമയാക്കാന്‍ പോകുന്നത് എന്ന് പറഞ്ഞപ്പോള്‍ പക്രുവത് തമാശയായിട്ടാണ് എടുത്തത്. ഒടുവില്‍ ഞാന്‍ എന്‍റെ വീടിന്റെ അഡ്രസ്സ് വച്ച് പത്രത്തില്‍ പരസ്യം കൊടുത്തു, മൂന്നരയടിയില്‍ താഴെ പൊക്കമുള്ളവരെ ആവശ്യമുണ്ടെന്നായിരുന്നു ഞാന്‍ കൊടുത്ത പത്രപരസ്യം, പിറ്റേ ദിവസം മുതല്‍ എന്റെ വീടിനു മുന്നില്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാനായത്.  മൂന്നരയടി പൊക്കമുള്ള നിരവധി ആളുകള്‍ പല ദേശത്ത് നിന്നും എന്റെ വീടിനു മുന്നിലെത്തി, അതില്‍ പലരീതിയിലുള്ള ശാരീരിക വൈകല്യമുള്ളവരും ഉണ്ടായിരുന്നു, പലാരിവട്ടത്തുള്ള എന്‍റെ വീട് അഡ്രസ്സ് തിരക്കി പിടിച്ചായിരുന്നു അവരുടെ വരവ്, അതില്‍ നിന്ന് 300-പേരെ ഞാന്‍ സിനിമയിലേക്ക് തെരഞ്ഞെടുത്തു . ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ അത്ഭുത ദ്വീപ്‌ എന്ന സിനിമയെക്കുറിച്ച് മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button