CinemaGeneralMollywoodNEWSUncategorized

പപ്പേട്ടനെ ജയറാം മറ്റെവിടെയോ പ്രതിഷ്ഠിച്ചിരിക്കുന്നു പക്ഷെ ഭരതേട്ടനോട് അങ്ങനെയായിരുന്നില്ല: ഓര്‍മ്മകള്‍ പറഞ്ഞു പാര്‍വതി

ഞാന്‍ ഏറ്റവും കൂടുതല്‍ സുന്ദരിയായി തോന്നിയിട്ടുള്ള സിനിമ വൈശാലി ആണെന്ന് ലളിതാമ്മ എപ്പോഴും പറയും

ജയറാമിന് മുന്‍പേ അദ്ദേഹത്തിന്റെ ഭാര്യയായ പാര്‍വതി ജയറാം സിനിമയിലെത്തിയിരുന്നു.ശക്തമായ നായിക വേഷങ്ങള്‍ ചെയ്തു നിറഞ്ഞു നില്‍ക്കുന്ന വേളയിലായിരുന്നു ജയറാം പാര്‍വതിയെ വിവാഹം ചെയ്തത്. ജയറാമിന്റെ ഗുരുക്കന്മാരായ ഭരതന്റെയും പത്മരാജന്റെയും സിനിമകളില്‍ ജയറാമിന് മുന്‍പേ അഭിനയിച്ച അഭിനേത്രിയായിരുന്നു പാര്‍വതി. ജയറാമിനെ സിനിമയിലേക്ക് കൊണ്ട് വന്ന പത്മരാജനെക്കുറിച്ചും തനിക്കും ജയറാമിനും മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ ഭരതനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് പാര്‍വതി.

‘പപ്പേട്ടന്റെ രണ്ടു സിനിമയിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. ഭരതന്‍ അങ്കിളിന്റെ അടുത്തുള്ള ഒരു സ്വാതന്ത്ര്യം എനിക്ക് പപ്പേട്ടന്റെ അടുത്തില്ലായിരുന്നു. ഒരു വലിയ സംവിധായകന്‍ എന്ന നിലയില്‍ അതിന്റെ ബഹുമാനം ഉണ്ടായിരുന്നു. എല്ലാം നമുക്ക് നന്നായി വിശദീകരിച്ചു തരുന്ന സംവിധായകനായിരുന്നു പപ്പേട്ടന്‍. പിന്നെ ജയറാം ഗുരു എന്ന നിലയില്‍ പപ്പേട്ടനെ മറ്റെവിടെയോ കൊണ്ട് പ്രതിഷ്ഠിച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തോട് ഒരു ഭയഭക്തി ബഹുമാനം എന്നതിനപ്പുറം കൂടുതല്‍ അടുപ്പമുണ്ടായിരുന്നില്ല. ഭരതന്‍ അങ്കിളിനോട് എനിക്ക് അതല്ലായിരുന്നു. ഒരു മകളെ പോലെ അടുപ്പമുണ്ടായിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ സുന്ദരിയായി തോന്നിയിട്ടുള്ള സിനിമ വൈശാലി ആണെന്ന് ലളിതാമ്മ എപ്പോഴും പറയും. എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന സിനിമകളില്‍ ഒന്നാണ് ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’. പത്മരാജനേയും ഭരതനെയും ഓര്‍മ്മിച്ചു കൊണ്ട് പാര്‍വതി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button