CinemaGeneralMollywoodNEWS

എന്‍റെ മകനെ കൊണ്ട് രാത്രി എട്ടുമണിക്ക് ശേഷം വര്‍ക്ക് ചെയ്യിപ്പിക്കരുതേ എന്നായിരുന്നു ആ അമ്മയുടെ അഭ്യര്‍ത്ഥന: മോഹന്‍ലാലിന്‍റെ ക്ലാസിക് സിനിമയെക്കുറിച്ച് സംവിധായകന്‍ ആര്‍ സുകുമാരന്‍

മറ്റു സംവിധായകര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സമ്മതിച്ചാല്‍  ഡേറ്റ് നല്‍കാമെന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി

മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തില്‍ ഇന്ത്യയിലെ ഒരു നടനും ചെയ്യാന്‍ കഴിയാത്ത ചില കഥാപാത്ര സൃഷ്ടികളുണ്ടാകും അവയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സിനിമയാണ് പാദമുദ്ര. ചിത്രകാരനായ ആര്‍ സുകുമാരന്‍ സംവിധാന ചെയ്ത പാദമുദ്ര മലയാളത്തില്‍ വേറിട്ട്‌ നില്‍ക്കുന്ന ഒരു ചലച്ചിത്ര സൃഷ്ടിയാണ്. സിനിമ ഇറങ്ങി 32 വര്‍ഷം കഴിയുമ്പോള്‍ പാദമുദ്ര എന്ന സിനിമയ്ക്ക് വേണ്ടി നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ എടുത്ത പ്രയത്നത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ആര്‍ സുകുമാരന്‍. പാദമുദ്ര എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിനെ സമീപിച്ചപ്പോള്‍ അദ്ദേഹം മറ്റു സിനിമകളുടെ തിരക്കിലായിരുന്നുവെന്നും എന്നാല്‍ കഥ കേട്ട മോഹന്‍ലാല്‍ തന്നോട് മൂന്ന്‍ മാസത്തെ സമയം ചോദിച്ചെന്നും ആര്‍ സുകുമാരന്‍ പങ്കുവയ്ക്കുന്നു.

‘ ‘പാദമുദ്ര’ എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിനെ സമീപിക്കുമ്പോള്‍ അദ്ദേഹത്തിന് ഡേറ്റിന്റെ പ്രശ്നമുണ്ടായിരുന്നു, മറ്റു സംവിധായകര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സമ്മതിച്ചാല്‍  ഡേറ്റ് നല്‍കാമെന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി, എന്നാല്‍ ഒരു സംവിധായകരും അതിനു   തയ്യാറായില്ല, ഒടുവില്‍ മോഹന്‍ലാല്‍ മൂന്ന്‍ മാസത്തെ സമയം ചോദിച്ചു, സ്ക്രിപ്റ്റ് പോലും   പൂര്‍ത്തികരിക്കാത്ത ഞാന്‍ അതിനു ഒക്കെ പറഞ്ഞു, അതിനിടയില്‍ മോഹന്‍ലാലിനു ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി, അതിന്റെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം എന്റെ സിനിമയില്‍ ജോയിന്‍ ചെയ്യുന്നത്, അന്ന് മോഹന്‍ലാലിന്‍റെ  അമ്മ എന്നോട് പറഞ്ഞു ലാലിനെ കൊണ്ട് രാത്രി എട്ടു മണിക്ക്  ശേഷം വര്‍ക്ക്  ചെയ്യിപ്പിക്കല്ലേ എന്ന് അങ്ങനെയുണ്ടാവില്ലെന്നു ഞാന്‍ അമ്മയ്ക്ക് ഉറപ്പും കൊടുത്തു. പക്ഷെ മോഹന്‍ലാല്‍ ആ പതിവൊക്കെ തെറ്റിച്ചു കൊണ്ട് പാതിരാത്രി വരെ ആ സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്തിട്ടാണ് ‘പാദമുദ്ര’ പൂര്‍ത്തികരിച്ചത്’.

shortlink

Related Articles

Post Your Comments


Back to top button