GeneralLatest NewsTV Shows

ഇതിനേക്കാള്‍ നല്ലത് പ്രദീപേട്ടന്‍ ഒരു കത്തിയെടുത്ത് എന്റെ നെഞ്ചത്തോട്ട് കുത്തിത്തളയ്ക്കുന്നതാണ്; ദയ അശ്വതി

അതില്‍നിന്നാണ് എനിക്ക് മനസിലായത് ആ ഗെയിമില്‍ മൊത്തം പ്രദീപേട്ടന്‍ എന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ത്തതാണെന്ന്. എത്രമാത്രം വിഷമം ആയി എന്നുള്ളത് എനിക്ക് അറിയില്ല

മലയാളി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്. ഷോയില്‍ നടന്‍ പ്രദീപ്‌ തന്നോട വ്യക്തി വൈരാഗ്യം തീര്‍ക്കുന്നുവെന്ന ആരോപണവുമായി ദയ അശ്വതി.

പ്രദീപുമായി തനിക്കുള്ള മുന്‍പരിചയം ദയ അശ്വതി രണ്ടാഴ്ച മുന്‍പ് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെയാണ് പ്രദീപിനെതിരെ പുതിയ ആരോപണം. തനിക്ക് 25 വയസ്സുള്ള സമയത്തേ പ്രദീപിനെ പരിചയമുണ്ടെന്നും ഒന്നര വര്‍ഷത്തോളം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ദയ  പറഞ്ഞു. ഇപ്പോഴിതാ ക്യാപ്റ്റന്‍സി ടാസ്‌കില്‍ പ്രദീപ് തനിക്കെതിരായ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നു  പറഞ്ഞു പുതിയ നോമിനേഷനിലും പ്രദീപിനെ നോമിനേറ്റ് ചെയ്തിരിക്കുകയാണ് ദയ.

‘കഴിഞ്ഞ പ്രാവശ്യവും ഞാന്‍ ഈ പേര് പറഞ്ഞിരുന്നു. ഇപ്രാവശ്യം പ്രദീപേട്ടന്റെ പേര് പറയില്ല എന്ന് മനസ്സുകൊണ്ട് ഞാന്‍ ആലോചിച്ചതാണ്. പക്ഷേ ക്യാപ്റ്റന്‍സി ടാസ്‌കില്‍ കൊടി നാട്ടുന്ന ഒരു ഗെയിം ഉണ്ടായിരുന്നു. അത് ഏത് ചെറിയ കുട്ടികള്‍ക്കും ചെയ്യാവുന്ന ഒരു ഗെയിമാണ്. അതിന് വലിയ വിവരമൊന്നും വേണ്ടെന്നുള്ളത് എനിക്കറിയാം. പക്ഷേ വേണമെന്ന് വച്ചിട്ട്, ഇത് ഗെയിമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊണ്ട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതുപോലെ.. കൊടി മൊത്തം ചവുട്ടി ഇല്ലാണ്ടാക്കിയിട്ട് എന്നെ അതില്‍ തോല്‍പ്പിക്കണമെന്ന ഒറ്റക്കാരണംകൊണ്ട് ഞാന്‍ അതില്‍ കഷ്ടപ്പെട്ട് കൊടി കുത്തിയത് മുഴുവന്‍ നശിപ്പിച്ചു. അത്രപോലും മനസാക്ഷിയില്ലാതെ.. ഒരു വര്‍ഷത്തോളം എന്റെ ഒരു ഫ്രണ്ട് ആയിരുന്നത് കൂടി കണക്ക് കൂട്ടാതെ പ്രദീപേട്ടന്‍ പെരുമാറി. അതില്‍നിന്നാണ് എനിക്ക് മനസിലായത് ആ ഗെയിമില്‍ മൊത്തം പ്രദീപേട്ടന്‍ എന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ത്തതാണെന്ന്. എത്രമാത്രം വിഷമം ആയി എന്നുള്ളത് എനിക്ക് അറിയില്ല. അത്രമാത്രം എന്റെ മനസ്സിനെ കുത്തിനോവിച്ചു. ഇതിനേക്കാള്‍ നല്ലത് പ്രദീപേട്ടന്‍ ഒരു കത്തിയെടുത്ത് എന്റെ നെഞ്ചത്തോട്ട് കുത്തിത്തളയ്ക്കുന്നതാണ് ബിഗ് ബോസേ..’, ദയ അശ്വതി കണ്‍ഫെഷന്‍ റൂമില്‍ പറഞ്ഞു.

രജിത്തിനെ ഇന്‍സള്‍ട്ട് ചെയ്ത മഞ്ജു പത്രോസ് ആണ് ദയ നോമിനേറ്റ് ചെയ്ത മറ്റൊരാള്‍.

shortlink

Related Articles

Post Your Comments


Back to top button