CinemaGeneralMollywoodNEWS

ശേഖരന്‍റെ വേഷത്തില്‍ പതിവ് നടന്മാര്‍ വേണ്ടന്നായിരുന്നു എന്റെ അഭിപ്രയം ഒടുവില്‍ മുണ്ടയ്ക്കല്‍ ശേഖരനെ കണ്ടെത്തിയത് നീലകണ്ഠന്‍ തന്നെ!

അത്തരം നിസ്സാരത്വമൊന്നും ലാലിനെ ബാധിച്ചിരുന്നില്ല

ദേവാസുരത്തില്‍ മംഗലശ്ശേരി നീലകണ്ഠന് ചേര്‍ന്ന വില്ലനെ കണ്ടെത്തിയത് മോഹന്‍ലാല്‍ തന്നെ ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് രഞ്ജിത്ത് . ശേഖരന്‍ ഇവിടുത്തെ പതിവ് നടന്മാര്‍ അഭിനയിക്കണ്ട എന്നൊരു അഭിപ്രായം മുന്നോട്ട് വെച്ചിരുന്നുവെന്നും ദേവാസുര ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് രഞ്ജിത്ത് പറയുന്നു. ഐവി ശശി മോഹന്‍ലാല്‍ രഞ്ജിത്ത് ടീമിന്റെ എവര്‍ ഗ്രീന്‍ ക്ലാസിക് ചിത്രമായ ദേവാസുരത്തില്‍ നെപ്പോളിയനായിരുന്നു മോഹന്‍ലാലിന്‍റെ പ്രതിനായകനായി അഭിനയിച്ചത്.

ദേവാസുരത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പങ്കുവെച്ചത്

‘അന്ന് മുഖ്യധാര സിനിമയിലേക്ക് ഇങ്ങനെയൊരു കഥ വന്നപ്പോള്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. കാരണം ഇതിലെ നായകന്‍ രണ്ടാം പകുതി മുഴുവന്‍ വീണു കിടക്കുകയാണ്. പലരും സംശയം പ്രകടിപ്പിച്ചപോള്‍ ശശിയേട്ടന്‍ നല്‍കിയ ധൈര്യമാണ് എന്നെ മുന്നോട്ടു നയിച്ചത്. അത് പോലെ മോഹന്‍ലാലും. ഇവര്‍ രണ്ടുപേര്‍ക്കും ആത്മവിശ്വാസമുണ്ടായിരുന്നതിനാല്‍ എനിക്ക് ധൈര്യക്കുറവ് തോന്നിയില്ല. ലാലിന്‍റെ അന്നത്തെ മനസ്സും ആ സിനിമ ആ രീതിയിലെടുക്കാന്‍ സാധിച്ചതിന്റെ പിന്നിലുണ്ട്. സിനിമയില്‍ വില്ലനായ നെപ്പോളിയന്‍ ലാലിനെ ചവിട്ടുന്ന സീനുണ്ട്. ആ ചവിട്ടില്‍ മുഖത്തെ മുറിവുകളുടെ തുന്നിക്കെട്ടലുകളില്‍ നിന്ന് ചോരയൊഴുകണം. ആ സീനില്‍ അഭിനയിക്കുമ്പോള്‍ ലാലിനെ ചവിട്ടാന്‍ നെപ്പോളിയന് വല്ലാത്ത പേടി. അപ്പോള്‍ പ്രോത്സാഹിപ്പിച്ചത് ലാലാണ്. അത്തരം നിസ്സാരത്വമൊന്നും ലാലിനെ ബാധിച്ചിരുന്നില്ല. നെപ്പോളിയനെ ആ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത് തന്നെ ലാലായിരുന്നു. ശേഖരന്റെ വേഷത്തില്‍ പതിവ് ആളുകളെ ഒഴിവാക്കിയാല്‍ നന്നായിരിക്കുമെന്ന് ഞാന്‍ ശശിയേട്ടനോട് പറഞ്ഞിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button