CinemaGeneralMollywoodNEWSUncategorized

അപ്പന്‍ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ അപ്പോഴേക്കും അഭിനയിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു ആഴത്തില്‍ മുറിപ്പെടുത്തിയവര്‍ : വേദന പറഞ്ഞു അന്ന രേഷ്മ രാജന്‍

അമ്മയാണെങ്കില്‍ അഭിനയം എന്നതിനോട് അടുക്കുന്നതേയില്ല

 

അങ്കമാലി ഡയറീസ് നല്‍കിയ മികച്ച  തുടക്കം അന്ന രേഷ്മ രാജന്‍ എന്ന നായികയ്ക്ക് പിന്നീട് നിലനിര്‍ത്താനായില്ല. വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി അഭിനയിച്ചെങ്കിലും സിനിമ ശ്രദ്ധിക്ക[പ്പെടാതിരുന്നത് അന്നയ്ക്ക് വിനയായി. ഇപ്പോള്‍ വീണ്ടും അന്ന രേഷ്മ രാജന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പൃഥ്വിരാജ് ചെയ്ത കോശിയുടെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രേഷ്മയാണ്. സിനിമയിലെ മര്‍മ്മ പ്രധാനമായ ഒരു രംഗത്തില്‍ രേഷ്മ രാജന്‍ പ്രേക്ഷകരുടെ കൈയ്യടിയും നേടുന്നുണ്ട്. സിനിമയിലേക്ക് വരുന്നതിനു മുന്‍പ് താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അന്ന രേഷ്മ രാജന്‍ തുറന്നു പറയുകയാണ്.

‘സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ എന്റെ ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ വിദേശത്തേക്ക് പോകാന്‍ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ? ഇത് വേണോ? ആകെ ആശയക്കുഴപ്പം. അമ്മയാണെങ്കില്‍ അഭിനയം എന്നതിനോട് അടുക്കുന്നതേയില്ല. വീട്ടില്‍ ആകെയുള്ള വരുമാനമാണ് എന്റെ ജോലി. അത് കളയുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. പക്ഷെ അവസരം ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ ഹോസ്പ്പിറ്റലിലെ ഡയറക്ടെഴ്സിനോട് അഭിപ്രായം ചോദിച്ചു. അവര്‍ പറഞ്ഞു കിട്ടിയ അവസരം കളയണ്ട. രണ്ടു മാസം ലീവ് എടുത്തു പൊയ്ക്കോളൂ എന്ന്. അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്കിയായ തീരുമാനമെടുത്തു. ജോലി കളഞ്ഞു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടവരെല്ലാം കളിയാക്കലുകളും കുറ്റപ്പെടുത്തലും മാത്രം. അപ്പന്‍ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. അപ്പോഴേക്കും അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു ആഴത്തില്‍ മുറിപ്പെടുത്തിയവര്‍ വേറെയും’.അന്ന രേഷ്മ രാജന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button