GeneralLatest NewsTV Shows

പരീക്കുട്ടിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍; രഘുവിന്റെ കണ്ടുപിടുത്തത്തില്‍ ആരാധകര്‍ അമ്പരപ്പില്‍

1980 കളിലും 90 കളിലും സ്ത്രീ ആരാധകരെകൊണ്ട് വീടുപോലും വിട്ടുപോവേണ്ടി വന്ന നടന്‍. 'ക്വീന്‍ ഓഫ് പോപ്പ്' മഡോണ മുതല്‍ ഡയാന രാജകുമാരി വരെ ആഗ്രഹിച്ച ചങ്ങാത്തം. വെറും സൗന്ദര്യം ഒന്നു കൊണ്ടു മാത്രമല്ല 'പെന്‍' വ്യത്യസ്തനാകുന്നത്.

മലയാളം ബിഗ്‌ ബോസ് സീസണ്‍ 2 കൊറോണ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചതോടെ ആരാധകര്‍ നിരാശയില്‍ ആയിരുന്നു. ഷോയില്‍ നിന്നും പുറത്ത് വന്നതിനു പിന്നാലെ സഹ മത്സരാര്‍ഥികളെ കുറിച്ച് രസകരമായ കണ്ടുപിടുത്തം നടത്തുകയാണ് ആര്‍ജെ രഘു. ആര്യയ്ക്കും രജനി ചാണ്ടിയ്ക്കും പിന്നാലെ പരീക്കുട്ടിയെക്കുറിച്ചുള്ള പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് താരം.

ഒമര്‍ ലുലു ഒരുക്കിയ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട പരീക്കുട്ടി  നല്ലൊരു പാട്ടുകാരന്‍ കൂടിയാണ്. കണ്ണിന് അസുഖം വന്നതോടെ എലിമിനേഷനിലൂടെ താരത്തിനു പുറത്തേക്ക് പോവേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പരീക്കുട്ടിയെ ഷോണ്‍ പെന്നിനോട് ഉപമിക്കുകയാണ് രഘു.

‘ബിഗ് ബോസ്സിലെ പരീകുട്ടി- ഷോണ്‍ പെന്‍: ആക്ഷന്‍, ത്രില്ലര്‍, ക്ലാസിക് സിനിമകളിലെ നിറ സാന്നിദ്യം. 1980 കളിലും 90 കളിലും സ്ത്രീ ആരാധകരെകൊണ്ട് വീടുപോലും വിട്ടുപോവേണ്ടി വന്ന നടന്‍. ‘ക്വീന്‍ ഓഫ് പോപ്പ്’ മഡോണ മുതല്‍ ഡയാന രാജകുമാരി വരെ ആഗ്രഹിച്ച ചങ്ങാത്തം. വെറും സൗന്ദര്യം ഒന്നു കൊണ്ടു മാത്രമല്ല ‘പെന്‍’ വ്യത്യസ്തനാകുന്നത്.

15 ആം വയസ്സില്‍ ഹോളിവുഡ് വര്‍ണലോകത്തെക്കു കാലെടുത്ത് വെച്ചത് മുതല്‍ കഴിവുകളുടെ കൂമ്പാരമായാണ് ഷോണ്‍ പെന്‍ അറിയപ്പെട്ടത്. എന്നാല്‍ വിവാദങ്ങളുടെ ലോകത്തും ഷോണ്‍ പ്രശസ്തനായിരുന്നു. പാപ്പരാസി മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ 3 മാസത്തെ തടവ് ശിക്ഷ, മെക്‌സിക്കന്‍ മാഫിയാ തലവന്‍ ‘ചാപ്പോ ഗുസ്മാന്‍ ‘മായുള്ള സൗഹൃദം എന്നിങ്ങനെ നീണ്ടു കിടക്കുന്നു ആ ലിസ്റ്റ്.

വിവാദങ്ങള്‍ കൂടെ പിറപ്പാണെങ്കിലും മികച്ച നടനുള്ള 2 ഓസ്‌കാര്‍ അവാര്‍ഡുകള്‍ ഷോണ്‍ പെന്‍ സ്വന്തമാക്കി. സംവിധായകനായും നിര്‍മ്മാതാവായും ഹോളിവുഡിലെ ബോക്‌സ് ഓഫീസ് ഹിറ്റുകളുടെ ലോകത്ത് ഇന്നും മായ്ക്കാനാവാത്ത പേരായി ഷോണ്‍ നിലനില്‍ക്കുന്നു. കഴിവുകളുടെ കൂമ്പാരമായ പരീക്കുട്ടിക്കും വെള്ളിത്തിരയുടെ ലോകത്ത് പാറിപറക്കാനാകട്ടെ’. എന്നുമാണ് രഘു കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button