CinemaGeneralMollywoodNEWS

ആ സിനിമയുടെ ചിത്രീകരണത്തിനിടെ ഞാനും ദിലീപും പത്ത് ദിവസം മിണ്ടിയില്ല

നിനക്ക് ഒരു ആക്ടറുടെ വേദന മനസിലാകില്ലെന്നും

ലാല്‍ ജോസ് – ദിലീപ് കൂട്ടുകെട്ട് മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്, തന്റെ ആത്മമിത്രത്തെ നായകനാക്കി സിനിമ ചെയ്തിട്ടുള്ള അവസരത്തിലൊക്കെ അതിന്‍റെ സ്വാതന്ത്ര്യം കൊണ്ട് തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരുമിച്ച് സിനിമ ചെയ്തെങ്കിലും തങ്ങളുടെ സിനിമയുടെ കാഴ്ചപാട് വിഭിന്നമായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു. ‘ചാന്ത്പൊട്ട്’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ചിത്രീകരിച്ചപ്പോള്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം പത്തോളം ദിവസം പരസ്പരം മിണ്ടിയില്ലെന്നും ലാല്‍ ജോസ് പറയുന്നു.

‘ഞാനും ദിലീപും തമ്മില്‍ സിനിമ ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സംഭവിക്കുന്നത്. അത് ഞങ്ങളുടെ സൗഹൃദത്തിന്റെ സ്വാതന്ത്ര്യമാണ്. ചാന്ത്‌പൊട്ടിലെ ഒരു സീന്‍ ചിത്രീകരിച്ചപ്പോള്‍ ഞാന്‍ നേരത്തെ എടുത്ത മറ്റൊരു സീനിന്റെ തുടര്‍ച്ച എനിക്ക് ആ സമയത്ത് തന്നെ ചിത്രീകരിക്കേണ്ടത് ആവശ്യമായി വന്നു. ആ പശ്ചാത്തലത്തില്‍ അത് ചിത്രീകരിച്ചില്ലെങ്കില്‍ പിന്നെ എനിക്ക് അത് അത്ര മനോഹരമായി ചെയ്യാന്‍ കഴിയില്ല എന്ന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ നിലവിലെ സീനിന്‍റെ കോസ്റ്റ്യൂം മാറ്റിയിട്ടു ദിലീപിനോട് ആ സീന്‍ എടുക്കാന്‍ വേണ്ടി തയ്യാറാകാന്‍ പറഞ്ഞു. പക്ഷെ ദിലീപിന് അത് ഉള്‍ക്കൊള്ളനായില്ല. ‘നിനക്ക് ഒരു ആക്ടറുടെ വേദന മനസിലാകില്ലെന്നും, ഒരു സീനില്‍ നിന്ന് അടുത്ത സീനിലേക്ക് അത്ര വേഗം മാറുക എന്നത് ശ്രമകരമായ ജോലിയാണ് എന്നൊക്കെ ദിലീപ് പറഞ്ഞു, എങ്കിലും ഒരു സംവിധായകന്‍ എന്ന നിലയില്‍ ദിലീപ് എന്റെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് ഞാന്‍ പറഞ്ഞ സീനിന് റെഡിയായി. ആ കാരണത്താല്‍ ദിലീപും ഞാനും ചാന്ത്‌പൊട്ടിന്‍റെ ലൊക്കേഷനില്‍ പത്ത് ദിവസത്തോളം മിണ്ടിയില്ല. അസിസ്റ്റന്റ് വഴിയാണ് പിന്നെ ഞങ്ങള്‍ കാര്യങ്ങള്‍ കമ്യൂണിക്കേറ്റ് ചെയ്തത്. ആ പിണക്കം ശാശ്വതമാണ്. പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും പഴയ ലാല്‍ ജോസും ദിലീപുമായി’.

shortlink

Related Articles

Post Your Comments


Back to top button