GeneralLatest NewsMollywood

ലാലേട്ടന്‍ ആയതുകൊണ്ട് പ്രതികരിക്കാതിരിക്കാന്‍ പറ്റിയില്ല; മറുപടിയുമായി നിര്‍മല്‍ പാലാഴി

അന്ന് ആ മേഖലയില്‍ ജോലി ചെയ്യുമ്ബോള്‍ ഉള്ള സൌഹൃദങ്ങള്‍ പഴയപോലെ ഇപ്പോഴും നില നിര്‍ത്തുന്നുണ്ട് ഞാന്‍.

ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്‌ നിര്‍മല്‍ പാലാഴി. കഴിഞ്ഞ ദിവസം തന്റെ വാട്സ്‌ആപ്പ് മെസേജിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയെക്കുറിച്ച്‌ സന്തോഷത്തോടെ നിര്‍മല്‍ പാലാഴി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജാഡയെന്നോ അല്‍പ്പത്തരമെന്നോ നിങ്ങള്‍ പറഞ്ഞോളൂ ഈ സന്തോഷം പങ്കുവെക്കാതിരിക്കാന്‍ തനിക്കാവില്ല എന്ന നിര്മ്മലിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ ചിലര്‍ പരിഹാസവുമായി എത്തി. ഈ വിമര്‍ശകര്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് നിര്‍മല്‍ പാലാഴി.

താന്‍ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയതെന്നും അതിനാല്‍ മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ പരിചയപ്പെടുന്നതും കൂടെ സിനിമ ചെയ്യുന്നതുമെല്ലാം തനിക്ക് വലിയകാര്യമാണെന്നും താരം പറഞ്ഞു

നിര്‍മല്‍ പാലാഴിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഞാന്‍ ഒരുപാട് ആഗ്രഹിച്ചും കഷ്ടപെട്ടുമാണ് സിനിമയില്‍ വന്നത്. മമ്മൂക്കയെയും ലാലേട്ടനെയും ഹൃദയത്തോടു ചേര്‍ത്തുപിടിച്ച്‌, വളര്‍ന്നു വന്ന ചെറിയൊരു കലാകാരന്‍. എവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നു എന്നറിഞ്ഞാല്‍ ആള്‍ക്കൂട്ടത്തിന്‍റെ തിക്കിനും തിരക്കിനുമിടയില്‍ എത്തുമായിരുന്നു. ചവിട്ടു കൊണ്ടും പൊലീസിന്‍റെ ലാത്തി കാണുമ്ബോള്‍ ഓടിയൊളിച്ചും അതിനിടയില്‍ മിന്നായം പോലെ ഇഷ്‍ട താരങ്ങളെ കണ്ടാല്‍ അതൊരു മഹാഭാഗ്യം.

അങ്ങനെ തുടങ്ങിയതാണ് സിനിമ ലക്ഷ്യം വച്ചുള്ള ഓട്ടം. സ്കൂള്‍ കാലം കഴിഞ്ഞപ്പോള്‍ തുടങ്ങിയ ഓട്ടത്തിന് ഇപ്പൊ 20 വയസ്സ് കഴിഞ്ഞു. ഇത്രയും വര്‍ഷത്തെ കഠിനമായ കഷ്ട്ടപ്പാടും കലയെയും കലാകാരന്‍മാരെയും സ്നേഹിക്കുന്നവരുടെ പ്രോത്സാഹനവും എല്ലാത്തിലുമുപരി ദൈവാനുഗ്രഹത്താലും കല കൊണ്ടു ജീവിക്കുന്നു. ഇനി ഇത് ഇല്ലാതെയാവുന്ന കാലം വന്നാല്‍ ഞാന്‍ മുന്നേ എടുത്തുകൊണ്ടിരുന്ന ( ആശാരിപ്പണി, കല്‍പ്പണി, പെയിന്‍റിങ് ഹെല്‍പ്പര്‍) പണികളിലേക്ക് തിരിച്ചു പോവാം. കാരണം അന്ന് ആ മേഖലയില്‍ ജോലി ചെയ്യുമ്ബോള്‍ ഉള്ള സൌഹൃദങ്ങള്‍ പഴയപോലെ ഇപ്പോഴും നില നിര്‍ത്തുന്നുണ്ട് ഞാന്‍.

പറഞ്ഞുവരുന്നത് എന്താണെന്നാല്‍ ഇത്രയൊക്കെ കഷ്ടപ്പെട്ട് വന്ന ഒരു സാധാരണക്കാരന് മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ പരിചയപ്പെടുന്നതും കൂടെ സിനിമ ചെയ്യാന്‍ പറ്റുന്നതും അവരുടെ ഒരു മെസേജ് കിട്ടുന്നതുമൊക്കെ ജീവിതത്തിലെ വലിയ കാര്യം തന്നെയാണ്. ആ സന്തോഷം ഞാന്‍ എന്‍റെ പ്രിയ സുഹൃത്തുക്കളുമായി പങ്കുവെക്കാറുമുണ്ട്. ഈ ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂക്ക വിളിച്ച്‌, സുഖവിവരം അന്വേഷിച്ചതും ലാലേട്ടന്‍ മെസേജിന് റീപ്ലൈ ചെയ്തതും ജീവിതത്തിലെ വല്യ സന്തോഷം ആയതുകൊണ്ട് പങ്കുവച്ചു.

ഈ മുകളിലെ സുഹൃത്തുമായി എനിക്ക് ഒരു ബന്ധവും ഇല്ല. ഒരു കാര്യവുമില്ലാതെ ചൊറിയാന്‍ ആരേലും വന്നാല്‍ എന്നോട് പ്രിയ സുഹൃത്തുക്കള്‍ പറയുന്നതുകേട്ട് ഒരു റിപ്ലെയും കൊടുക്കാതെ ഇരിക്കാറുണ്ട് പക്ഷെ ഈ വിഷയത്തില്‍ ലാലേട്ടന്‍ ആയതുകൊണ്ട് പ്രതികരിക്കാതെ ഇരിക്കാന്‍ പറ്റിയില്ല. ഇവിടെ എത്താന്‍ പെട്ട കഷ്ടപാടൊക്കെ ഓര്‍ത്തു പോയി. അദ്ദേഹത്തിന്‍റെ കൂടെ പിടിക്കാന്‍ ആ ലെവല്‍ ഒന്നു പോവേണ്ടി വന്നു. ഇത്രയൊക്കെ ഉണ്ടായ സ്ഥിതിക്ക് ആള് തുടങ്ങിയതും അതിനുള്ള മറുപടിയും ഇവിടെ പോസ്റ്റ് ചെയ്യുന്നു (ഇതൊക്കെ വിട്ടു കളഞ്ഞാല്‍ പോരേ എന്നു ചോദിക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട്. അവരുടെ വാക്കുകള്‍ക്കു വില കല്‍പ്പിക്കുന്നില്ല എന്നു തോന്നരുതേ)

shortlink

Related Articles

Post Your Comments


Back to top button