CinemaGeneralMollywoodNEWS

ഭാര്യയാണ് എനിക്ക് തിരിച്ചറിവ് നല്‍കിയത്, നസ്രിയയ്ക്ക് അത് കുറച്ചിലാണെന്ന് ഓര്‍മ്മപ്പെടുത്തി: ലാല്‍ ജോസ് പറയുന്നു

നസ്രിയയെപ്പോലെ ഒരു മിടുക്കിയുടെ അച്ഛനാകാനുള്ള സൗന്ദര്യം എനിക്ക് ഇല്ല എന്നാണ് എന്റെ ഭാര്യ പറഞ്ഞത്

മലയാളത്തിലെ നിരവധി സംവിധായകര്‍ ക്യാമറയ്ക്ക് മുന്നിലും തങ്ങളുടെ പ്രതിഭ തെളിയിക്കുമ്പോള്‍ തനിക്ക് ഇങ്ങോട്ട് വന്ന വലിയൊരു ഓഫര്‍ നിരസിച്ചതിന്റെ കഥ പറയുകയാണ് ലാല്‍ ജോസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓംശാന്തി ഓശാന എന്ന ചിത്രത്തില്‍ നായികയുടെ അച്ഛന്‍ വേഷം ചെയ്യാന്‍ തന്നെയാണ് സമീപിച്ചതെന്നും എന്നാല്‍ രണ്‍ജി പണിക്കര്‍ എന്ന ഓപ്ഷന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കികൊണ്ട് താന്‍ അതില്‍ നിന്ന് പിന്മാറിയെന്നും ലാല്‍ ജോസ് പറയുന്നു.

“മരണം വരെ സിനിമയില്‍ ഉണ്ടാകണമേ എന്ന ആഗ്രഹമേയുള്ളൂ. ‘ഓംശാന്തി ഓശാന’യില്‍ നസ്രിയയുടെ അച്ഛന്റെ വേഷം ചെയ്യാനാണ് എനിക്ക് അഡ്വാന്‍സ് നല്‍കിയത്. നസ്രിയയെപ്പോലെ ഒരു മിടുക്കിയുടെ അച്ഛനാകാനുള്ള സൗന്ദര്യം എനിക്ക് ഇല്ല എന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അത്രയും വലിയ വേഷം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കും ഇല്ലായിരുന്നു. ഞാനാണ്‌ ഒടുവില്‍ അവരെ രണ്‍ജി പണിക്കരടുത്തേക്ക് അയച്ചത്. എന്റെ അടുത്ത് അഭിനയിക്കാന്‍ ആവശ്യപ്പെടുന്നവരില്‍ കൂടുതലും പുതുമുഖ സംവിധായകരാണ്. ഞാന്‍ ഒരു പഠനത്തിനായാണ് ഈ ക്ഷണം ഉപയോഗിക്കുന്നത്. സിനിമയിലെ ആദ്യ പത്ത് വര്‍ഷങ്ങള്‍ ഞാന്‍ അസ്സിസ്റ്റന്റും, അസോസിയേറ്റുമൊക്കെയായിരുന്നു. സ്വതന്ത്ര സംവിധായകനായതോടെ മറ്റൊരു സംവിധായകന്റെ സെറ്റില്‍ പോയി അവരുടെ വര്‍ക്ക് അടുത്തു കാണുവാനുള്ള അവസരമില്ലാതെയായി. നടന്റെ മേല്‍വിലാസത്തില്‍ ഇപ്പോള്‍ അത് നടക്കുന്നുണ്ട്”

shortlink

Related Articles

Post Your Comments


Back to top button