GeneralLatest NewsMollywood

ഏത് പാതിരാത്രിയിലും നിനക്കെന്നെ വിളിക്കാം. ഞാനപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ വിഷമം തോന്നരുത്, പിറ്റേദിവസം തിരിച്ചു വിളിച്ചിരിക്കും; സച്ചിയെ കുറിച്ച്‌ പഴനിസാമി

അപ്പോള്‍ തന്നെ അയ്യപ്പനും കോശിയും സിനിമയുടെ അസ്സോസ്സിയേറ്റ് ഡയറക്ടറായ ജയന്‍നമ്ബൃരെ വിളിച്ച്‌ കാര്യമന്വേഷിച്ചു. അത് സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചെങ്കിലും അത് സതൃമായിരുന്നു പിന്നെ ഞങ്ങള്‍ കാണുന്നത് ജീവനില്ലാത്ത സച്ചി സാറിനെയാണ്.

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സച്ചിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും സുഹൃത്തുക്കളും കുടുംബങ്ങളും മുക്തരായിട്ടില്ല. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച്‌ പഴനിസാമി ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നു

കുറിപ്പ് വായിക്കാം

സച്ചിസാറും അട്ടപ്പാടിയും പിന്നെ ഞങ്ങളും..

സച്ചിസാര്‍ എനിക്ക് എന്റെ ജീവിതത്തില്‍ കിട്ടാവുന്നതില്‍ വെച്ച്‌ ഏറ്റവും നല്ല സന്തോഷം തന്നു, ഏറ്റവും വലിയ ദുഃഖവും തന്നു. ഇപ്പോഴും എനിക്കോ നഞ്ചമ്മചേച്ചിക്കോ ഉള്‍ക്കൊള്ളാനായിട്ടില്ല അദ്ദേഹത്തിന്റെ വേര്‍പ്പാട്. ജുണ്‍മാസം ഏഴാം തിയ്യതിയാണ് അതായത് അദ്ദേഹത്തിന്റെ മരണത്തിന് ഒരാഴ്ചമുമ്ബാണ് അദ്ദേഹം എന്നെ അവസാനമായി വിളിച്ചത്. ഞാനപ്പോള്‍ ദിരാര്‍സാറിനോടൊപ്പം അക്കയുടെ( നഞ്ചമ്മ) വീട്ടിലുണ്ടായിരുന്നു. രണ്ട്മൂന്ന് ദിവസം അട്ടപ്പാടിയില്‍ വന്ന് സ്വസ്ഥമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നാളെ അങ്ങോട്ട് വരികയാണെന്നും പറഞ്ഞു.

നഞ്ചമ്മയുടെ വീട്ടിലും വരണമെന്നും വിചാരിക്കുന്നുവെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ നഞ്ചമ്മയുടെ വീട്ടിലുെണ്ടന്നും ദിരാര്‍സാര്‍ കൂടെയുണ്ടെന്നും പറഞ്ഞു. അക്കയുടെ ജീവിതം സംബന്ധിച്ച ഒരു പുസ്തകം തയ്യാറാക്കാനാണ് അദ്ദേഹം വന്നത്. പിന്നെ അവരുമായി കുറെ നേരം അദ്ദേഹം സംസാരിച്ചു. ഒരിക്കല്‍കൂടി ഒരുമിച്ച്‌ കാണാമല്ലോ എന്ന ഒരു വലിയ സന്തോഷം അപ്പോള്‍ ഞങ്ങള്‍ക്കുണ്ടായി.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമപ്പോള്‍ അക്കയുടെ മുഖത്ത് ഉണ്ടായിരുന്നു. അട്ടപ്പാടിയേയും ആദിവാസി സംഗീതത്തേയും തന്റെ സിനിമയിലൂടെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആ മനുഷൃന്‍ സിനിമയുടെ വിജയങ്ങളൊന്നും ആസ്വദിക്കാന്‍ പറ്റാത്തവിധം ആരോഗൃപ്രശ്‌നങ്ങളില്‍ വിഷമിച്ചുക്കൊണ്ടിരിക്കുകയായിരുന്നു എന്ന കാരൃം ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

തമ്മില്‍ കാണാമെന്ന മോഹത്തോടെ ഞങ്ങള്‍ കാത്തിരുന്നു. പക്ഷെ,അദ്ദേഹത്തിന്റെ ആ യാത്ര നടന്നില്ല. മൂന്നാല് ദിവസങ്ങള്‍ അങ്ങനെപോയി. ഒരു ദിവസം ഷിബു ഭാസ്‌ക്കര്‍ എന്ന ഡയറക്ടര്‍ വിളിച്ചാണ് എന്നോട് സച്ചിസാറിന് ഹാര്‍ട്ട് അറ്റാക്ക് വന്നുവെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമുള്ള വേദനിപ്പിക്കുന്ന വിവരം പറയുന്നത്.

അപ്പോള്‍ തന്നെ അയ്യപ്പനും കോശിയും സിനിമയുടെ അസ്സോസ്സിയേറ്റ് ഡയറക്ടറായ ജയന്‍നമ്ബൃരെ വിളിച്ച്‌ കാര്യമന്വേഷിച്ചു. അത് സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചെങ്കിലും അത് സതൃമായിരുന്നു പിന്നെ ഞങ്ങള്‍ കാണുന്നത് ജീവനില്ലാത്ത സച്ചി സാറിനെയാണ്. അത് പറയാനുള്ള ശേഷി എനിക്ക് ഇപ്പോഴും വന്നിട്ടില്ല.

രണ്ട് വര്‍ഷത്തോളമായി സ്‌ക്രിപ്റ്റ് എഴുത്തുമായി ബന്ധപ്പെട്ട് സച്ചി സാര്‍ അട്ടപ്പാടിയിലുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് അല്പം വൈകിയാണ്. ദിരാര്‍സാറും ജിജിയേട്ടനും നല്‍കിയ വിവരം അനുസരിച്ച്‌ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെല്ലുമ്ബോള്‍ അദ്ദേഹത്തിന്റെ കൂടെ പാട്ടെഴുത്തുക്കാരന്‍ റഫീക്ക് അഹമ്മദു സാറുമുണ്ടായിരുന്നു.

ഞാനപ്പോള്‍ ഞങ്ങളുടെ ആസാദ് കലാസമിതിയെക്കുറിച്ചും നഞ്ചമ്മയെക്കുറിച്ചും എന്റെ സിനിമാഭിനയമോഹത്തെക്കുറിച്ചും പറഞ്ഞു. അവര്‍ വളരെ സ്‌നേഹത്തോടേയും ക്ഷമയോടേയും ഞാന്‍ പറയുന്നത് കേട്ടുക്കൊണ്ടിരിന്നു. 24 വര്‍ഷം മുമ്ബ് അട്ടപ്പാടിയിലെ വട്ട്‌ലക്കി എന്ന സ്ഥലത്ത് പൂ കൃഷി ചെയ്യാന്‍ ഞാന്‍ വന്നിട്ടുണ്ടെന്ന കാരൃം അപ്പോഴാണ് സച്ചി സാര്‍ എന്നോട് പറയുന്നത്.

അന്ന് അദ്ദേഹം വക്കീല്‍പോലുമായിട്ടില്ല. അന്ന് മുതല്‍ അട്ടപ്പാടി എന്ന ഭൂപ്രദേശവും മനുഷൃരും അദ്ദേഹത്തിന്റെ മനസ്സില്‍ കുടിയേറിയിട്ടുണ്ട് എന്ന കാരൃം എനിക്ക് മനസ്സിലായി. ആദിവാസികളുടെ പാട്ട് വേണം എന്നല്ലാതെ എനിക്ക് ഒരു നല്ല വേഷം നല്‍കണമെന്ന് അപ്പോഴും അദ്ദേഹം കരുതിയിരുന്നില്ല. അതിന് മാറ്റം വന്നത് ഒരു ദിവസം ഞാന്‍ എന്നെക്കുറിച്ച്‌ ദിരാര്‍സാര്‍ എഴുതിയ എഴുത്ത് മാഗസിനിലെ ലേഖനം നല്‍കിയപ്പോഴാണ്.

ആ ലേഖനം അദ്ദേഹം എല്ലാ അസോസിയേറ്റ്/അസിസ്റ്റന്റ് ഡയറക്ടറന്മാര്‍ക്കും മുമ്ബില്‍ വായിച്ച്‌ കേള്‍പ്പിച്ചു. അത് വായിച്ചശേഷം അദ്ദേഹം എന്നോട് രണ്ട് മൂന്ന് കാരൃങ്ങള്‍ വികാരപരവശനായി പറഞ്ഞു. നിനക്ക് ഞാനീ സിനിമയില്‍ നല്ല വേഷം തരും. നീ എന്റെ കൂടെ നിന്ന് സിനിമ പഠിക്കണം. അഭിനയം മാത്രമല്ല,സംവിധാനവും. ആദിവാസിജീവിതവുമായി ബന്ധപ്പെട്ട ഒരു സിനിമ നീ തന്നെ സംവിധാനം ചെയ്യണം.

ഏത് പാതിരാത്രിയിലും നിനക്കെന്നെ വിളിക്കാം. ഞാനപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ വിഷമം തോന്നരുത്. പിറ്റേദിവസം തിരിച്ചു വിളിച്ചിരിക്കും. ആ വാക്കുകള്‍ എനിക്ക് കിട്ടിയ ഒരു നിധിയായിരുന്നു. സന്തോഷംകൊണ്ട് ഞാന്‍ മതിമറന്ന നിമിഷങ്ങളായിരുന്നു അത്.

അദ്ദേഹം തന്റെ വാക്ക് നൂറ് ശതമാനം പാലിച്ചു. ഒരു വലിയ നടന് വേണ്ടി കരുതി വെച്ച ഫൈസല്‍ എന്ന കഥാപാത്രത്തെ എനിക്ക് തന്നു. (സാധാരണഗതിയില്‍ ആദിവാസിയാണെങ്കില്‍ ഒരാദിവേഷം കിട്ടും.) സൂപ്പര്‍സ്റ്റാറായ പൃഥിരാജ് സാറിനൊപ്പവും ബിജുമേനോന്‍ സാറിനൊപ്പം അഭിനയിപ്പിച്ചു. കണ്ണമ്മ എന്ന ശക്തയായ ആദിവാസി കഥാപാത്രത്തെ സൃഷ്ടിച്ച്‌, ഗൗരി എന്ന ആദിവാസിയല്ലാത്ത നടിയെക്കൊണ്ട് അഭിനയിപ്പിച്ചു.

പതിവ് രീതിയില്‍നിന്ന് വളരെ വൃത്യസ്തമായ ഒരു സമീപനം ഒരു കൊമേഴ്‌സൃല്‍ സിനിമയില്‍പോലും വളരെ വിദഗ്ദമായി അദ്ദേഹം സ്വീകരിക്കുന്നത് ഞാന്‍ കണ്ടു. അട്ടപ്പാടിയുടെ പ്രകൃതിയും മനുഷൃരും അതുവരെ കാണാത്ത ജീവിതസാഹചരൃങ്ങളില്‍ അയ്യപ്പനും കോശിയിലും പ്രതൃക്ഷപ്പെട്ടു. ആദിവാസി സംഗീതത്തിന് അത് വഴി ലോകത്തില്‍ വലിയ സ്വീകാരൃത കിട്ടി.

ഇപ്പോള്‍ ആദിവാസികള്‍ക്കിടയിലും അതിന്റെ പേരില്‍ ഒരു അത്മാഭിമാനം ഉണ്ടായതായി ഞാന്‍ കാണുന്നു. നഞ്ചമ്മയുടെ പാട്ടുകള്‍ ലോകം കേട്ടതോടെ പുതിയ തലമുറയും അവര്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയ പാട്ടും ആട്ടവും വീണ്ടെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നും എപ്പോഴും അട്ടപ്പാടി എന്ന പ്രയോഗം വളരെ ചീത്തയായാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അത് മാറ്റാന്‍ കൂടി ഈ സിനിമ സഹായിച്ചിട്ടുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.

പ്രിയപ്പെട്ട സച്ചിസാര്‍ നിങ്ങളുടെ വിയോഗം എന്റെയോ നഞ്ചമ്മ അക്കയുടേയോ സിനിമാലോകത്തിന്റെയോ മാത്രം ദു:ഖമല്ല,ആദിവാസി സമൂഹത്തിന്റെയും അട്ടപ്പാടിയുടേയും ദുഃഖമാണത്. വിട സച്ചിസര്‍.വളരെ വളരെ വേദനയോടെ.

shortlink

Related Articles

Post Your Comments


Back to top button