GeneralLatest NewsMollywood

കരഞ്ഞുകാണിച്ചപ്പോള്‍ പാവമാണെന്നു തോന്നി,അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ മുഖം ആളുകള്‍ക്ക് മനസിലായത്; ചിലതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഞാന്‍ വില്ലനാകും; വെളിപ്പെടുത്തലുമായി ബാല

ഇത്തരം വാര്‍ത്ത എഴുതിവിടുന്നവര്‍ക്ക് കാശാണ് ആവശ്യമെങ്കില്‍ അന്തസ്സായി തന്നോട് വന്ന് ചോദിക്കണമെന്നും അത് തരാമെന്നും ബാല

വിവാഹത്തെക്കുറിച്ചും മറ്റും വ്യാജ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബാല. അത് അവസാനത്തെ താക്കീതാണ് ഇതെന്നും ഇവിടംകൊണ്ട് നിര്‍ത്തണം എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ താക്കീത് നല്‍കി ബാല. ചെന്നൈയില്‍ തന്റെ അച്ഛന്‍ സുഖമില്ലാതെ ഇരിക്കുകയാണെന്നും അതിനിടയിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വല്ലാതെ ബാധിക്കുന്നുണ്ടെന്നുമാണ് ബാല പറയുന്നത്.

ബാല വിവാഹജീവിതത്തിലേക്ക് തിരിച്ചുപോകുന്നു എന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വന്നിരുന്നു. അതിന് ശേഷം ഇതിനേക്കുറിച്ച്‌ അറിയാനായി തന്നെ സ്നേഹിക്കുന്നവരും മറ്റും ഫോണ്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അതിനാല്‍ തനിക്ക് ഉറങ്ങാന്‍ പറ്റിയില്ലെന്നാണ് താരം പറയുന്നത്. ‌അതിനിടയില്‍ അച്ഛന് സുഖമില്ല എന്ന് പറയാന്‍ അമ്മ വിളിച്ചപ്പോള്‍ തനിക്ക് ഫോണെടുക്കാനായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛന്‍. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എനിക്ക് ഇവിടെ നിന്നും പോകാന്‍ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണില്‍ അമ്മയെ വിളിച്ച്‌ സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോണ്‍ അടുത്തുവച്ച്‌ ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാന്‍. ചെന്നൈ പൂര്‍ണ ലോക്ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനമോടിച്ച്‌ അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്‍മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.

ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്ബോള്‍ ഇന്നലെ ഒരു വാര്‍ത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്ത. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച്‌ എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്‍റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകള്‍ ആയിരുന്നു. രാത്രി ഒരുപാട് ഫോണ്‍കോളുകളും. വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അരുകില്‍ വെക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി. ആ സമയത്ത് എന്‍റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ ആ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയതുകൊണ്ട് കോള്‍ എടുക്കാനായില്ല. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്ബോള്‍ അവര്‍ക്ക് ഒരു അന്നര ദിവസത്തിന്‍റെ വേദനയും ടെന്‍ഷനുമായിരിക്കും. – ബാല പറഞ്ഞു.

മുന്‍ഭാര്യയും ​ഗായികയുമായ അമൃത സുരേഷിനെതിരെയും താരം രൂക്ഷ വിമര്‍ശനം നടത്തുന്നുണ്ട്. പേര് എടുത്തു പറയാതെയായിരുന്നു പ്രതികരണം. പത്ത് വര്‍ഷം മുന്‍പ് ഒരു റിയാലിറ്റിഷോയില്‍ വന്ന് കരഞ്ഞുകാണിച്ചപ്പോള്‍ പാവമാണെന്നു തോന്നിയെന്നും. അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ മുഖം ആളുകള്‍ക്ക് മനസിലായതെന്നുമാണ് ബാല പറഞ്ഞത്. അതിനിടയില്‍ താനാണ് അനുഭവിച്ചതെന്നും താരം പറഞ്ഞു. ഇപ്പോള്‍ അവരുടെ ഇമേജ് മോശമായിരിക്കുകയാണെന്നും എന്നെ ഉപയോ​ഗിച്ച്‌ പബ്ലിസിറ്റി തിരിച്ചുപിടിച്ച്‌ പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നുമാണ് താരം പറഞ്ഞത്. സൂപ്പര്‍ഹിറ്റ് ​ഗാനം കണ്ണാരെ കണ്ണേ എന്റെ ജീവിതത്തില്‍ നിന്ന് എടുത്തതാണെന്നും ആ ​ഗാനത്തെക്കുറിച്ചു പറയാന്‍ മാത്രം അജിത്ത് വിളിച്ച്‌ അരമണിക്കൂര്‍ തന്നോട് സംസാരിച്ചെന്നും ബാല പറഞ്ഞു. ഒന്നും പറയാതെ ഇരിക്കുകയാണ് ‍ഞാന്‍. ചിലതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഞാന്‍ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്തരം വാര്‍ത്ത എഴുതിവിടുന്നവര്‍ക്ക് കാശാണ് ആവശ്യമെങ്കില്‍ അന്തസ്സായി തന്നോട് വന്ന് ചോദിക്കണമെന്നും അത് തരാമെന്നും ബാല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button