GeneralLatest NewsMollywood

സിനിമയില്‍ ഒരാള്‍ക്കും ലഭിക്കാത്ത അപൂര്‍വ്വ ഭാഗ്യം ലഭിച്ചത് നടി കാവേരിക്ക്!!

അദ്ദേഹം ചെയ്ത എല്ലാ ചിത്രങ്ങളും മികച്ചതാണ് എന്ന അഭിപ്രായമില്ലെങ്കിലും സ്വന്തം അക്കൗണ്ടില്‍ ചെയ്ത നല്ല സിനിമ കളുടെ അടിസ്ഥാനത്തില്‍ നമുക്ക് ഒരാളുടെ പ്രതിഭ മാറ്റുരച്ച്‌ നോക്കാവുന്നതാണ്.

രാജീവ് അഞ്ചല്‍ എന്ന സംവിധായകനെ കുറിച്ചും മെയ്ഡ് ഇന്‍ യുഎസ്‌എ എന്ന സിനിമയെ കുറിച്ചും ജ്യോതി ലാല്‍ എന്ന സിനിമ ആസ്വാദകന്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. മെയ്ഡ് ഇന്‍ യുഎസ്‌എ എന്ന സിനിമയിലെ നായികയായ കാവേരിയുടെ കുട്ടിക്കാലം അതേ കാവേരി തന്നെ അവതരിപ്പിച്ചതിനു പിന്നിലെ കഥയെക്കുറിച്ചും അദ്ദേഹം ഈ കുറിപ്പിലൂടെ പറയുന്നു.

കുറിപ്പ്

മെയ്ഡ് ഇന്‍ യു എസ് എ

കുറച്ചു മുമ്ബുവരെ LJP യുടെ ഓസ്‌ക്കാര്‍ എന്ന ചര്‍ച്ചയ്ക്ക് ചെവി കൊടുത്തിരിക്കുകയായിരുന്നു. ഒരഭിപ്രായം കേട്ടത് ഇത്രയധികം ടാലന്റ് ഉള്ള ഒരു സംവിധായകന്‍ കേരളത്തില്‍ ജനിച്ചിട്ടില്ല എന്നു വരെയാണ്. തീര്‍ച്ചയായും LJP വളരെ മികച്ച സംവിധായകനാണ് സംശയമില്ല. എന്നാല്‍ ഈ 2000 ബോണ്‍ ആയ ചില കുട്ടികള്‍ക്ക് വളരെ ഗുരുതരമായ ഒരു പ്രശ്‌നമുണ്ട്. തങ്ങള്‍ ജനിച്ചു, സിനിമ കണ്ടു തുടങ്ങി അതിനു ശേഷം മാത്രമേ മലയാള സിനിമയുള്ളു എന്ന ഒരു വിചാരം അവരില്‍ ഒരു കൂട്ടരില്‍ അടി യുറച്ച്‌ വന്നിട്ടുണ്ട്. പല തര്‍ക്കങ്ങളുടേയും മൂലകാരണം അതാണ്.

ഇന്ത്യ ആദ്യമായി ഒഫീഷ്യല്‍ ഓസ്‌കാര്‍ എന്‍ട്രിയായി സമര്‍പ്പിച്ച മലയാള ചിത്രമാണ് ഗുരു. അതിന്റെ സംവിധായകനായിരുന്നു രാജീവ് അഞ്ചല്‍. ഇന്നും നാം സംസാരിക്കുന്ന ഈ 2020 ലും സാങ്കേതിക തികവില്‍ അതിനെ മറി കടക്കുന്ന ഒരു ചലച്ചിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ രാജീവ് അഞ്ചല്‍ ആരാണെന്ന് പറഞ്ഞു കൊടുക്കാന്‍ അവസാനം ഗൂഗിള്‍ ചെയ്ത് കാണിക്കേണ്ടി വന്നു. അദ്ദേഹം ചെയ്ത എല്ലാ ചിത്രങ്ങളും മികച്ചതാണ് എന്ന അഭിപ്രായമില്ലെങ്കിലും സ്വന്തം അക്കൗണ്ടില്‍ ചെയ്ത നല്ല സിനിമ കളുടെ അടിസ്ഥാനത്തില്‍ നമുക്ക് ഒരാളുടെ പ്രതിഭ മാറ്റുരച്ച്‌ നോക്കാവുന്നതാണ്.

ഉദാഹരണമായി അധികം ചര്‍ച്ച ചെയ്യപ്പെടാത്ത എന്നാല്‍ എന്റെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഉള്ള ഒരു സിനിമയാണ് മെയ്ഡ് ഇന്‍ യു എസ് എ. കഴിഞ്ഞ ദശകത്തില്‍ ടീനേജ് ആഘോഷിച്ച തലമുറയുടെ അതില്‍ തന്നെ പെണ്‍കുട്ടികളുടെ ക്രഷ് എന്നു പറയാവുന്ന മാധവന്‍ മലയാളത്തില്‍ നായകനായി അഭിനയിച്ച ചിത്രം. പ്രമേയപരമായി ഈ സിനിമക്ക് അക്കാലത്ത് നല്ല പുതുമ ഉണ്ടായിരുന്നു. മലയാളം അധികമൊന്നും പരാമര്‍ശിച്ചിട്ടില്ലാത്ത ചൂതാട്ടവും അതുമൂലമുണ്ടാവുന്ന ധനനഷ്ടവും ഒരാളുടെ ജീവിതത്തില്‍ ചെലുത്തുന്ന മാനസിക അസ്വാസ്ഥ്യവു മൊക്കെ ആയിരുന്നു ചിത്രം പറഞ്ഞത്. മാധവനൊപ്പം തമ്ബി ആന്റണിയും കാവേരിയും പ്രധാന വേഷം കൈകാര്യം ചെയ്തു. അമേരിക്കന്‍ മലയാളികളുടെ ജീവിതം സിനിമാറ്റിക് പ്രൊഫൈലിലാണെങ്കിലും ഒരു വിഷയമായി കാണിച്ചു തന്നത് ഈ സിനിമയാണ്. പാട്ടുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇതിലെ എല്ലാ പാട്ടുകളും ഇന്നും ഏറെ പ്രിയപ്പെട്ടതായി തുടരുന്നു.

ഇതിലെ നായികയായ കാവേരിക്ക് ഒരു വലിയ നേട്ടം ഈ സിനിമ നല്‍കിയിട്ടുണ്ട് എന്നുള്ളതാണ് മെയ്ഡ് ഇന്‍ യു എസ് എ എന്ന സിനിമയുടെ മറ്റൊരു പ്രത്യേകത. നായികയായ കാവേരിയുടെ കുട്ടിക്കാലത്തെ രൂപമായി സിനിമ കാണിക്കുന്നതും ബാലികയായ അതേ കാവേരിയെ തന്നെ ആയിരുന്നു. സിനിമയില്‍ ഒരാള്‍ക്കും ലഭിക്കാത്ത അപൂര്‍വ്വ ഭാഗ്യം അങ്ങനെ കാവേരിക്ക് ലഭിച്ചു. 1986-ല്‍ രാജീവ് അഞ്ചല്‍ തന്നെ സംവിധാനം ചെയ്ത അമ്മാനം കിളി എന്ന സിനിമയില്‍ ബാലതാരമായിട്ടായിരുന്നു കാവേരി തന്റെ സിനിമ കരിയറിന് തുടക്കം കുറിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ ആ ചിത്രം റിലീസായില്ല . പില്‍ക്കാലത്ത് മെയ്ഡ് ഇന്‍ യു എസ് എ അദ്ദേഹം ചെയ്യുമ്ബോള്‍ അമ്മാനം കിളിയുടെ വിഷ്വല്‍സ് ചിത്രത്തിലെ പുന്നെല്ലിന്‍ കതിരോല എന്ന പാട്ടിന് ഉപയോഗിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button