BollywoodGeneralLatest News

കെട്ടിടത്തിൽ നിന്നു ചാടി ദിഷ ആത്മഹത്യ ചെയ്തശേഷം സുശാന്ത് മരുന്നു കഴിച്ചിരുന്നില്ല!! പുതിയ റിപ്പോര്‍ട്ട്

താമസിക്കുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ദിഷ. മരണ സമയത്ത് ദിഷ അമിതമായി മദ്യപിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടായിരുന്നു.

ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തില്‍ പോലീസിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്കു മുമ്പേ സുശാന്ത് സിങ് വിഷാദരോഗത്തിനുള്ള ചികിത്സ സ്വയം നിർത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. കെട്ടടത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്ത ടാലന്റ് മാനേജ്മെന്റ് കമ്പനി മാനേജർ ദിഷ ശാലിയന്റെ മരണം സുശാന്തിനെ അലട്ടിയിരുന്നുവെന്നും ദിഷയെയും സുശാന്തിനെയും ബന്ധപ്പെടുത്തി വന്ന വാർത്തകൾ താരത്തെ മാനസികമായി സമ്മർദത്തിലാക്കിയെന്നുമാണ് പൊലീസ് റിപ്പോർട്ട്.

സുശാന്തിന് ബൈപോളാർ ഡിസോർഡറുണ്ടായിരുന്നുവെന്നും ആറുമാസത്തോളമായി സുശാന്ത് വിഷാദരോഗത്തിന് ചികിത്സഎടുക്കുകയായിരുന്നു വെന്നുമൊക്കെയുള്ള കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച മൊഴി സുശാന്തിനെ ചികിത്സിച്ച രണ്ട് ഡോക്ടർമാര്‍ നൽകി. കഴിഞ്ഞ മൂന്ന് മാസങ്ങളായി സുശാന്ത് മരുന്നു കഴിച്ചിരുന്നില്ലെന്നാണ് കരുതുന്നതെന്നും തങ്ങൾ നൽകിയ നിർദ്ദേശങ്ങളൊന്നും അനുസരിച്ചില്ലെന്ന് സംശയിക്കുന്നതായും പറഞ്ഞ ഇരുവരും സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയും താരത്തിനൊപ്പം കൺസൾട്ടേഷന് വരാറുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇത് കൂടാതെ സുശാന്ത് ആകെ രണ്ട് തവണ മാത്രമാണ് ദിഷയെ കണ്ടിട്ടുള്ളതെന്നും കമ്പനിയുടെ നടത്തിപ്പുകാരനായ ഉദയ് സിങ് ഗൌരി പൊലീസിനോട് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. താമസിക്കുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ദിഷ. മരണ സമയത്ത് ദിഷ അമിതമായി മദ്യപിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button