GeneralLatest NewsNEWS

എന്‍റെ വീട്, എന്‍റെ ആരോഗ്യം: വീട്ടില്‍ ഇരുന്ന് വാചകമടി നടത്തുന്നവര്‍ക്ക് വിലയുള്ള മറുപടി നല്‍കി ഗായിക സിത്താര

ചായയുടെയും ചോറിന്റെയും ഇടവേളയിൽ ഒരു മാസ്സ് പടം പോലെ കണ്ട് ആവേശപ്പെട്ട്

കരിപ്പൂര്‍ വിമാനപകടത്തിലെയും മണ്ണിടിച്ചിലിലെയും ദുരന്തങ്ങള്‍ക്കിടയില്‍ നിന്ന് ഒരേ മനസ്സോടെ കൈ കോര്‍ത്ത് പിടിച്ച മനുഷ്യ മനസ്സുകള്‍ മറ്റു മനുഷ്യ ജീവനുകളെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുമ്പോള്‍ ആ വലിയ ത്യാഗങ്ങളെ ജില്ലയുടെയും മതത്തിന്റെയും ജാതിയുടെയും വിവേചനം വച്ച് നോക്കി കാണരുതെന്ന് ഗായിക സിത്താര കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സിത്താരയുടെ അഭിപ്രായം ഏറെ സ്വീകാര്യതയോടെയാണ് ജനസമൂഹം ഏറ്റെടുത്തത്.

ഗായിക സിത്താരയുടെ കുറിപ്പ്

പ്രളയകാലത്ത് തെക്കൻ ജില്ലകളിൽ നിന്ന് എത്തിയ മത്സ്യതൊഴിലാളികളും, വേളന്റീയർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൊച്ചിയിലെയും, തിരുവനന്തപുരത്തെയും പിളേളരും, കഴിഞ്ഞ വർഷം മഴക്കെടുതി കാലത്ത് കൈ മെയ് മറന്ന് മണ്ണിലേക്കും മഴയിലേക്കും ഇറങ്ങിയ വയനാട്ടിലെയും, നിലമ്പൂരിലെയും, ഇടുക്കിയിലെയും, ആളുകളും കൊണ്ടോട്ടിയിൽ അവനവൻ എന്ന ചിന്തയുടെ ഒരു തരിമ്പില്ലാതെ എയർപോർട്ടിലേക്ക് ഓടിയെത്തിയ കൊണ്ടോട്ടിക്കാരും… ഇവരെല്ലാം ഒന്നാണ്. ഒരേ തരം മനുഷ്യർ, നന്മയുളള പ്രതീക്ഷകൾ, പച്ചമനുഷ്യർ!!!! അവരെ കണ്ടു ആവേശപ്പെട്ടാല്‍ മാത്രം പോര. “എന്റെ വീട് എന്റെ ആരോഗ്യം എന്റെ സ്വത്ത് ഈ അവനവന്‍ വിചാരങ്ങളില്‍ ചെറിയ മാറ്റം വരുത്താനും” ഈ മനുഷ്യരെ കണ്ട് ശീലിക്കണം!!അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ന്യൂസും, എക്‌സ്‌ക്ലൂസീവ് വിഷ്വലുകളും, വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന്, ചായയുടെയും ചോറിന്റെയും ഇടവേളയിൽ ഒരു മാസ്സ് പടം പോലെ കണ്ട് ആവേശപ്പെട്ട്, ഉറങ്ങും മുന്നേ ഫേസ്ബുക്കിൽ ജില്ലാ അടിസ്ഥാനത്തിലും, മതത്തിന്റെ അടിസ്ഥാനത്തിലും ഫാൻ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധം ആണ്!!!

shortlink

Related Articles

Post Your Comments


Back to top button