GeneralLatest NewsTV Shows

ഒറ്റ പ്രാവിശ്യമേ ആ കൊച്ച്‌ എന്നെ വിളിച്ചുള്ളൂ, ഇനി വിളിക്കേണ്ടെന്ന് പറഞ്ഞ് ദയയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു; എന്റെ കല്യാണം മാത്രമല്ല രണ്ട് മക്കളെ കൂടി സോഷ്യല്‍ മീഡിയ തരും!! രജിത് കുമാര്‍ പറയുന്നു

ബിഗ് ബോസിലെ ഒരു സുഹൃത്തുക്കളുടെയും കോള്‍ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടില്ല. പക്ഷേ ദയ എന്ന കൊച്ചിന്റെ നമ്ബര്‍ മാത്രം ബ്ലോക്ക് ചെയ്തു.

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം പതിപ്പിലെ ശ്രദ്ധേയനായ മത്സരാര്‍ഥിയായിരുന്നു ഡോ.രജിത് കുമാര്‍. ഏറ്റവും കൂടുതല്‍ ആരാധക പ്രീതി നേടിയ രജിത്ത് കുമാര്‍ തന്റെവിവാഹത്തെ കുറിച്ചും ബിഗ് ബോസ് ഷോയെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

” വേഴാമ്ബലിന് വെള്ളം കിട്ടിയത് പോലെയുള്ള അനുഭവമാണ് ലാലേട്ടനെ കണ്ട ആ സമയം വേഴാമ്ബല്‍ ഒരുപാട് നാള് വെള്ളം കിട്ടാന്‍ വേണ്ടി കാത്തിരിക്കും. അതുപോലെ എത്രയോ വര്‍ഷങ്ങളായി ലാലേട്ടനെ കാണാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. ഒടുവില്‍ ബിഗ് ബോസിന്റെ ആദ്യ ദിവസം ചെന്ന് നില്‍ക്കുമ്ബോള്‍ എന്‍ട്രി തന്നെ ലോകപ്രശസ്തനും മലയാള സിനിമയുടെ തമ്ബുരാനുമായ മോഹന്‍ലാലിന് മുന്നിലാണ്. ലാലേട്ടനെ കാണുമ്ബോള്‍ രോമങ്ങളിങ്ങനെ എണീറ്റ് നിന്ന് രോമാഞ്ചം വരും. അദ്ദേഹത്തിന്റെ അടുത്ത് നില്‍ക്കാനും തൊടാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും ഭാഗ്യം ലഭിച്ചു. ലാലേട്ടനെ വിളിക്കാറുണ്ട്. ഇടയ്ക്ക് മെസേജും അയക്കും.” രജിത്കുമാര്‍ പറഞ്ഞു.

വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിക്കുന്നതിനെക്കുറിച്ച് താരത്തിന്റെ പ്രതികരണം ഇങ്ങനെ.. ”എന്റെ കല്യാണം മാത്രമല്ല സോഷ്യല്‍ മീഡിയിയലൂടെ രണ്ട് മക്കളെ കൂടി തരുമെന്നാണ് തോന്നുന്നത്. ഞാന്‍ പോലും ഇതൊന്നും അറിയുന്നില്ല. പിന്നെ നമ്മുടെ കൂടെ മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന കുട്ടി ഉണ്ടായിരുന്നു. ദയ എന്നൊരു പാവം കൊച്ച്‌. അത് ഇടയ്ക്കിടയ്ക്ക് അവള്‍ക്ക് തോന്നിയതൊക്കെ എഴുതി പിടിപ്പിച്ച്‌ വിടുമെന്നേ ഉള്ളു. ബിഗ് ബോസിലെ ഒരു സുഹൃത്തുക്കളുടെയും കോള്‍ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടില്ല. പക്ഷേ ദയ എന്ന കൊച്ചിന്റെ നമ്ബര്‍ മാത്രം ബ്ലോക്ക് ചെയ്തു. ഒറ്റ പ്രാവിശ്യമേ ആ കൊച്ച്‌ എന്നെ വിളിച്ചുള്ളൂ. അപ്പോള്‍ എന്നെ ഇനി വിളിക്കണ്ടെന്ന് ഞാന്‍ പറഞ്ഞു. കാരണം വെറുതേ മറ്റുള്ളവരെ കൊണ്ട് സംസാരം ഉണ്ടാക്കേണ്ടെന്ന് കരുതിയാണ്. മത്സരാര്‍ഥികളില്‍ കുറച്ച്‌ പേരുടെ നമ്ബറേ ഉള്ളൂ. അതില്‍ ഈ നമ്ബര്‍ മാത്രമേ ബ്ലോക്ക് ചെയ്തുള്ളൂ. അങ്ങനെ വേറെ കഥകളൊന്നുമില്ല. കുറച്ച്‌ പേരുടെ കഥയും ഊഹാപോഹങ്ങള്‍ ഒക്കെയാണ്. മാത്രമല്ല ഞാനൊരു സ്ത്രീ വിരോധി ഒന്നും അല്ല” രജിത്ത് കുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button